Thursday, February 12, 2009

ഞങ്ങളുടെ പിറക്കാതെ പോയ കുഞ്ഞനുജത്തിക്ക്

ഡല്‍ഹിയില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞു , സാമാന്യം തരകെടില്ലാത്ത ജോലിയുമായി ആര്‍ കെ പുരത്ത് അടിച്ച് തകര്‍ത്തു വിരാജിച്ചു കഴിയുന്ന സമയം. റൂമില്‍ ഞങ്ങള്‍ നാല് പേര്‍. വിര്‍ജിന്‍ നന്ദു, കണ്ണാടി സജി, പട്ടാളം ഹരിയേട്ടന്‍ പിന്നെ ഈ ഞാനും. വെള്ളമടിയും, വാളുവെപ്പും, തല്ലു കൂടലും, തല്ലു കൊള്ളലും, ഹിന്ദിക്കാരായ അയല്‍ക്കാരുടെ തെറിയും എല്ലാം കൂടി ആകെ ഒരു രസമുള്ള ബാച്ചിലര്‍ ലൈഫ്. എന്നും ഓര്‍മയില്‍ ബാച്ചിലര്‍ ലൈഫിനെ ലൈഫ് ഉള്ളു എന്ന് ഇന്നും കരുതുന്നു. (കല്യാണം കഴിച്ചവര്‍ ക്ഷമിക്കുക).

ആദ്യം ഡല്‍ഹിയില്‍ വന്നപ്പോള്‍ ഡല്‍ഹി എന്തോ സംഭവം ആണ് കരുതി എങ്കിലും വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നാടിന്‍റെ വില മനസിലായി. ഇടുങ്ങിയ ബാത്രൂമിലെ ക്ലോറിന്‍ കലര്ന്ന അര ബക്കറ്റ് വെള്ളത്തിലെ കുളി തന്നെ കാരണം. രാവിലെ അമ്പലകുളത്തില്‍ കുളിച്ചു ദേവിയെ തൊഴുതു വീട്ടില്‍ എത്തി, ചൂടു ഇഡ്ഡലി ചമ്മന്തിയുടെ കൂടെ, ആന പനമ്പട്ട എടുക്കുന്ന പോലെ കഴിച്ചു, പ്ലേറ്റ് പോലും കഴുകാതെ ഏമ്പക്കവും വിട്ടു, ഊര് ചുറ്റലും കഴിഞ്ഞു, ഉച്ചക്ക് കൈയും കഴുകി ഊണിനു ഇരിക്കുമ്പോള്‍ മീന്‍ വറുത്തത് ഇല്ലെങ്കില്‍ പ്ലേറ്റ് തട്ടി എറിഞ്ഞു " ഇന്നു ചോറ് വേണ്ട" എന്ന് പ്രഖ്യാപിച്ചു കിടക്കുമ്പോള്‍ അയലത്തെ ചിറ്റയുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ മൊട്ട പൊരിച്ചു മുന്നില്‍ വീണ്ടും ചോറുമായി അമ്മ വന്നിട്ട് "ഇതൊക്കെ അനുഭവിക്കും, ഇന്നു അല്ലേല്‍ നാളെ, അന്ന് നീ എന്‍റെ വില മനസിലാക്കും", പുച്ഛത്തോടെ കിറി കോട്ടി കിട്ട്യതും വാരി തിന്നു ചവിട്ടി കുലുക്കി പോയ നാളുകള്‍ വേദനയോടെ ഓര്‍ത്തത് ഡല്‍ഹിയില്‍ വന്നു ആദ്യമായി ഉണക്ക റൊട്ടിയും, ദാലും കഴിച്ചപ്പോള്‍. തൊണ്ടയില്‍ നിന്നു ഇറക്കാന്‍ വയ്യാതെ വേദനയോടെ അമ്മയുടെ വാക്കുകള്‍ ഓര്‍ത്തു കരഞ്ഞു ഉറങ്ങിയ എത്രോയെ ദിവസങ്ങള്‍, വര്‍ഷങ്ങള്‍. ഇന്നും അമ്മയുടെ മഹത്വം എന്തിനും മീതെ ആണ് എന്ന് അഭിമാനത്തോടെ ഓര്‍ത്തു കണ്ണ് നിറയാത്ത നാളുകള്‍ ഇല്ല. ഓക്കേ കം ടൂ ദ പോയിന്റ്.

എനിക്ക് നാട്ടില്‍ വച്ചു ദേഷ്യം ഉള്ള ഭാഷ ആയിരുന്നു ഹിന്ദി. ഡല്‍ഹിയില്‍ വന്നു ഇറങ്ങുമ്പോള്‍ ആകപ്പാടെ അറിയാവുന്നതു "യെ കലം ഹേ, യെ കിതാബ് ഹേ," ഇതും വച്ചു എങ്ങനെ ജീവിക്കും എന്ന് മനസ്സില്‍ ഓര്‍ത്തു എങ്കിലും ഇംഗ്ലീഷ് അറിയാമെല്ലോ എന്ന ഒരു വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. [കഷ്ടം നിങ്ങള്‍ വിശ്വസിച്ചോ ഇതു. പ്രീ ഡിഗ്രിക്ക് രണ്ടു വര്‍ഷത്തേക്കും കൂടി കിട്ടിയ മാര്‍ക്ക് ഒന്‍പതു ആണ്. പിന്നെ പാസായത് അമ്മ പറയുന്ന പോലെ "മുന്‍ജന്മ സുകൃതം"] ഡല്‍ഹിയില്‍ വന്ന ഇടയ്ക്ക് ആദ്യം ഹിന്ദി എനിക്ക് കീറാമുട്ടി ആയിരുന്നു എങ്കിലും പിന്നെ ഞാന്‍ കീറി കീറി നല്ലൊരു കീറുകാരന്‍ ആയി. കാരണം വന്നു ആറു മാസം കഴിഞ്ഞു (ഈ ആറു മാസം നാരായണ എന്ന സ്ഥലത്തു അഞ്ഞൂറ് രൂപയ്ക്കു ടൈപിസ്റ്റ് ആയി ജോലി ചെയ്ത കഥ പിന്നീട് പറയാം) ഒരു ജോലി കിട്ടിയത് വസന്ത് വിഹാര്‍ എന്ന സ്ഥലത്താണ്, എന്‍റെ താമസ സ്ഥലത്തു നിന്നും വെറും പത്തു മിനിട്ട്. അതുകൊണ്ട് ഓഫീസില്‍ ഞാന്‍ ആദ്യം എത്തും. ചാബി എന്‍റെ കയില്‍ ആയിരുന്നു. ഈ ഓഫീസില്‍ ഒറ്റ മല്ലു അണ്ണന്‍ ആന്‍ഡ് അണ്ണി ഇല്ലായിരുന്നു. പഞ്ചാബ്, യു പീ, ഹരിയാന, ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനത്തെ അണ്ണന്‍ & അണ്ണി ആയിരുന്നു കൂട്ടിനു. ഹിന്ദി പഠിപ്പിച്ചത് അഡ്മിന്‍ മാനേജര്‍ രാജ്പാല്‍ജി എന്ന രാജ്പാല്‍ തോമാര്‍ ആയിരുന്നു(ഫ്രം ആഗ്രാ). എന്‍റെ ബോസ്സ് ബംഗാളിയും. ഒരിക്കല്‍ എന്‍റെ ഈ ബോസ്സ് സാകേത് എന്ന സ്ഥലത്തു നിന്നും എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു "കുറുപ്പ് മുച്ചേ ധോടി സീ ദേര്‍ ലഗ് ജായേഗാ, മുംബൈ സെ അഗര്‍ ബഡാ സാബ് കാ ഫോണ്‍ അയ തോ ബോല്‍ ദേ നാ, മേം മീറ്റിങ്ങ് കേലിയെ ഗയ ഹേ, ട്ടീക് ഹേ" ഓഫീസില്‍ ആകപ്പാടെ രാവിലെ ഞാന്‍ മാത്രം, ആരാണ് എന്ന് പോലും മനസിലായില്ല ഞാന്‍ പറഞ്ഞു "സുശീല്‍ സര്‍ നഹി ഹേ, ഹേ ഹേ" പുള്ളി പറഞ്ഞു "അബെ ഗദെ മേം തേരാ സാബ് ബാത്ത് കര്‍ത്താ ഹൂ, ഓര്‍ കോയി ഹേ വഹാം" എനിക്കെല്ലാം മനസിലായി, ഞാന്‍ വിട്ടു കൊടുക്കുമോ, ഞാന്‍ പറഞ്ഞു "സുഷില്‍ സര്‍ നഹി ഹേ ഹൈ ഹൊ" എന്തൊക്കെയോ പറഞ്ഞു പുള്ളി ഫോണ്‍ കട്ട് ചെയ്തു. കുറെ നാളുകള്‍ കഴിഞ്ഞാണ് അതിന്റെ അര്ത്ഥം മനസിലയത്, അച്ഛന്‍ & അമ്മക്ക് മാത്രമല്ല പെങ്ങള്‍ക്കും കൂടി തെറിയില്‍ പാര്‍ട്ട്നേര്‍ഷിപ്പ് ഉണ്ട് എന്ന്. കുറച്ചു കഴിഞ്ഞു സ്റ്റാഫുകള്‍ എത്താന്‍ തുടങ്ങി.എന്‍റെ ബോസ്സ് അരമണിക്കൂര്‍ കഴിഞ്ഞു പാഞ്ഞു വന്നു കേറി, എന്‍റെ സീറ്റില്‍ വന്നു രണ്ടു കൈയും കൂട്ടി പിടിച്ചു പറഞ്ഞതു ഹിന്ദി അറിയില്ലെങ്കിലും എനിക്ക് മനസിലായി. പുള്ളി പറഞ്ഞു "എന്‍റെ പൊന്നു കുറുപ്പേ ദൈവത്തെ ഓര്‍ത്തു ഫോണ്‍ ഇനി മേലാല്‍ എടുക്കരുത്, നീ എവിടെ ചുമ്മാ ഇരുന്നാല്‍ മതി, ഞാന്‍ ശമ്പളം തന്നോളം, പ്ലീസ്, ഞാന്‍ നിന്റെ കാല് പിടിക്കാം". രാജ്പാല്ജി അത് കേട്ട് ഓടി വന്നു പുള്ളിയോട് കാര്യം ചോദിച്ചു. അദ്ദേഹം കാര്യം പറഞ്ഞു. എല്ലാരും എന്നെ തന്നെ തുറിച്ചു നോക്കി നിന്നു. തൊണ്ടയില്‍ തങ്ങി നിന്ന വേദന കണ്ണ് നീരായി ഒഴുകിയപ്പോള്‍ ഞാന്‍ ഓടി ബാത്‌റൂമില്‍ കേറി ഒത്തിരി കരഞ്ഞു. തിരിച്ചു വന്നപ്പോള്‍ രാജ്പാല്ജി എന്‍റെ സീറ്റിന്റെ അരികില്‍ നില്ക്കുന്നു

അദ്ദേഹം എന്‍റെ കൈയില്‍ പിടിച്ചു അദ്ദേഹത്തിന്റെ കാബിനില്‍ കൊണ്ടു പോയി, എന്നിട്ട് ഇംഗ്ലീഷ് ആന്‍ഡ് ഹിന്ദി കൂടി കലര്‍ത്തി ഇങ്ങനെ പറഞ്ഞു "ദേഖോ തും തീന്‍ ഹസാര്‍ കിലോമീറ്റെര്‍ പാര്‍ കര്‍കെ കിസ്ലിയെ ആയ ഹേ, ജീനെ കേലിയെ? യഹാം കോയി മല്ലൂസ്(മദ്രാസി പുള്ളി യൂസ് ചെയ്യില്ല) നഹി ഹേ, തും ആരാം സെ സീഖ് സക്ത ഹൊ ഹിന്ദി, മേം സിഖവൂന്ഗാ തുമേ, അഗര്‍ സാബ് നെ ആജ് ബോല ഹേ തും ബികാര്‍ ബന്ദാ ഹൊ , തോ വോയി സാബ് ഖുദ് ആക്കര്‍ തെരൊക്കെ ബോല്ന ചാഹിയെ , കുറുപ്പ് തും തോ കമാല്‍ കര്‍ ദിയ ബേട്ടെ, അഗര്‍ തും അപ്നി ഹാര്‍ മനോഗെ തോ, കൈസേ ആഗെ ബടോഗ്ഗെ? ഇസ്ലിയെ ആജ് സെ ഹിന്ദി ബോല്ന ശുരു കര്‍, മേം ഹൂ ന തേരെ സാത്ത്" അതൊരു വാശിയായി. തെറ്റു പറഞ്ഞാലും ആരും കളിയാക്കില്ല, അങ്ങനെ ഞാന്‍ ഹിന്ദി എന്ന കീറാ മുട്ടി വെട്ടി തുക്കട തുക്കട കര്‍ ദിയ, സിര്‍ഫ്‌ തീന്‍ മഹിനെ കെ അന്ദര്‍ അന്ദര്‍. അവസാനം സുഷില്‍ സാറിന്റെ പേര്‍സണല്‍ മൊബൈലിനു വരെ ഞാന്‍ ആന്‍സര്‍ കൊടുത്തു തുടങ്ങി. എനിക്ക് ഒരു ടു വീലര്‍ സര്‍ തന്നു. അങ്ങനെ ഞാന്‍ പുലി ആയി ഈ ഓഫീസില്‍ വിരാജിക്കുന്ന സമയം. കാരണം എന്‍റെ ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങള്‍ ഇവിടെ ആയിരുന്നു.പിന്നെ മനപ്പൂര്‍വം നോര്‍ത്ത് ഇന്ത്യക്കാരുമായി കൂട്ട് കൂടി. ജാട്ടുകളുടെ ഇടയില്‍ കിടന്നു ജാട്ടും സ്വല്പം പഞ്ചാബിയും വശത്താക്കി ജീവിതത്തിന്റെ തോണി ഞാന്‍ ആഞ്ഞു തുഴഞ്ഞു കൊണ്ടിരിക്കുന്നു ഈ പത്താമത്തെ വര്‍ഷവും.

ഒരു ദിവസം പതിവുപോലെ ഓഫീസിലേക്ക് നന്ദുവും ആയി ഇറങ്ങാന്‍ നേരത്ത് മുകളിലത്തെ ഫ്ലാറ്റിലെ മലയാളി ആയ മോഹനേട്ടന്‍ (വിത്ത് ഫാമിലി) ഓടി വന്നിട്ട് പറഞ്ഞു "കുറുപ്പേ ഒന്നു safdarjung ഹോസ്പിറ്റലില്‍ പോണം, ബ്ലഡ്‌ കൊടുക്കണം". ഞാന്‍ കാര്യം ചോദിച്ചു, പുള്ളി കാര്യം പറഞ്ഞു. പുള്ളിക്കാരന്റെ ഫ്രണ്ട് രഘു ചേട്ടന്റെ മോള് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്, മഞ്ഞപിത്തം ആണ്, അല്പം കൂടുതല്‍ ആണ്. ഞാന്‍, നന്ദു, പിന്നെ പുള്ളിയും കൂടി ത്രിബിള്‍ വച്ചു നേരെ safdarjungil എത്തി. കുട്ടി കിടക്കുന്ന ബെഡ്ഡില്‍ എത്തി. രഘു ചേട്ടനും രമണി ചേച്ചിയും അവിടെ ഉണ്ടായിരുന്നു. ഇവര്‍ ഇടക്ക് മോഹനേട്ടന്റെ അടുക്കല്‍ വരുന്ന കാരണം നേരത്തെ അറിയാമായിരുന്നു. കുട്ടിയുടെ കണ്ണും കൈവിരലും എല്ലാം മഞ്ഞ നിറം. ഞങ്ങളെ മുഖം ഉയര്ത്തി നോക്കിയതും വല്ലാത്ത ഭാവത്തില്‍. എന്തോ ഒരു പേടി എനിക്കും നന്ദൂനും തോന്നി. ഞാന്‍ പെട്ടന്ന് ബ്ലഡ്‌ കൊടുക്കാന്‍ ബ്ലഡ്‌ ബാങ്കില്‍ പോയി, തിരിച്ചു വന്നപ്പോള്‍ ഭയങ്കര ബഹളം ഈ കുട്ടിയുടെ ബെഡ്ഡില്‍. രമണി ചേച്ചി നിലത്തു കിടന്നു ഭയങ്കര കരച്ചില്‍, രഘു ചേട്ടന്‍ അവരെ താങ്ങി പിടിക്കാന്‍ നോക്കുന്നു, ഒപ്പം കരച്ചിലും. മോഹനേട്ടന്‍ ആന്‍ഡ് നന്ദു പിന്നെ കുറെ ഡോക്ടര്‍മാര്‍, മൂന്ന് നേഴ്സ് എല്ലാം ചേര്ന്നു ഭയങ്കര ബഹളം. കുട്ടിയുടെ കണ്ണ് മറഞ്ഞു മറഞ്ഞു പോകുന്നു ഒപ്പം നെഞ്ചു ഉയര്ന്നു ബെഡ്ഡില്‍ നിന്നും പൊങ്ങുകയും താഴുകയും ചെയ്യുന്നു, പിന്നെ അവക്തമായ ഒരു സ്വരം പുറപ്പെടുവിക്കുന്നു. എന്തെക്കെയോ അവളുടെ മുഖത്തും കൈയിലും പിടിപ്പിക്കുന്ന, നേഴ്സ് മാര്‍ ഓടി പോവുന്നു, എന്തെക്കെയോ കൊണ്ടു വരുന്നു, ഒരു നേഴ്സ് ഓടി വന്നു എന്‍റെ കയ്യില്‍ ഒരു കുറിപ്പടി കൊണ്ടു തന്നിട്ട് "ജല്‍ദി ലേക്കെ ആജാ" എന്ന് പറഞ്ഞു. പറന്നു ഞാന്‍ താഴെ എത്തി AIIMS ന്‍റെ ഓപ്പോസിറ്റ് ഉള്ള വാതില്‍ കൂടി റോഡ് സൈഡിലെ മരുന്ന് കടയില്‍ വന്നു. ഒരു പൂരത്തിനുള്ള ആളുണ്ട് അവിടെ. ഒരു വിധത്തില്‍ ഇടിച്ചു കേറി പറഞ്ഞു, "മേരി ചോട്ടി ബഹന്‍ കി ഹാലത് ഖരാബ് ഹേ, ജല്‍ദി യെ ദാവായി ദോ ബാബുജി" എന്‍റെ അവസ്ഥ കണ്ട അയാള്‍ പെട്ടന്ന് തന്നു. ചെറിയൊരു കുപ്പി ആയിരുന്നു അത്. അതും കൊണ്ടു പാഞ്ഞു കേറി ഞാന്‍ ബെഡ്ഡില്‍ ചെല്ലുമ്പോള്‍, എന്തോ വെള്ളം പോലെ ഒന്നു അവളുടെ വായില്‍ കടത്തി പാമ്പ് ചെയ്യുന്നു, ഒപ്പം അവളെ പേരെടുത്തു വിളിക്കുന്നു, അവള്‍ ചെറുതായി മൂളുന്നു, ബെഡ്ഡില്‍ ചോരയും, മഞ്ഞയും കലര്ന്ന വെള്ളം. ഞാന്‍ മരുന്ന് കൊണ്ടു ചെന്നതും നന്ദു നിലത്തിരുന്നു കരയുന്നു. മോഹനേട്ടന്റെ കൈയില്‍ മരുന്ന് കൊടുക്കാന്‍ ആഞ്ഞപ്പോള്‍ പുള്ളി വിങ്ങി പറഞ്ഞു " എന്തിനാടാ ഇനി ഇതു രക്ഷയില്ല" അത് കേട്ടതും രമണി ചേച്ചി അലറി കൊണ്ടു അങ്ങോട്ട് വന്നു. ഡോക്ടര്‍ അവളുടെ വായില്‍ കടത്തിയ കുഴല്‍ ഊരി മാറ്റി. "മോളെ എന്‍റെ പൊന്നു മോളെ " എന്ന വിളി അവിടെ മൊത്തമായി നിറഞ്ഞു. മറ്റുള്ള ബെഡിലെ ആള്‍ക്കാരും എല്ലാം വന്നു കൂടി. പതിയെ അവള്‍ ഒന്നു കണ്ണ് തുറന്നു തല ചെരിച്ചു രമണി ചേച്ചിയെ നോക്കി. കൈ ഒന്നു പൊക്കാന്‍ ശ്രമിച്ചു. പിന്നെ പതിയെ മരണത്തിന്റെ കൈകളിലേക്ക് അവള്‍ കീഴടങ്ങി. ഒപ്പം നിലത്തേക്ക്‌ ചേച്ചിയും കൂടെ രഘു ചേട്ടനും. തകര്‍ന്നു പോയ നിമിഷം, ഞാന്‍ പുറത്തിറങ്ങി, നന്ദു ഓടി വന്നു എന്‍റെ കൈയില്‍ പിടിച്ചിട്ടു പൊട്ടി കരഞ്ഞു പറഞ്ഞു "വരണ്ടായിരുന്നു, എനിക്കിതു കാണാന്‍ വയ്യ". കൈയിലിരുന്ന കുപ്പി ഞാന്‍ നിലത്തു അടിച്ച് പൊട്ടിച്ചു. നിയത്രണം വിട്ടു ഞാന്‍ കരഞ്ഞു പോയി. പെട്ടന്ന് മോഹനന്‍ ചേട്ടന്‍ ഓടി വന്നു പറഞ്ഞു "ഇനി എന്ത് ചെയ്യും, എനിക്കൊന്നും മനസിലാവുന്നില്ല, ആ ഡോക്ടറോട് ആവുന്ന പറഞ്ഞതാ ഐ സീ യുവില്‍ അഡ്മിറ്റ് ചെയ്യാന്‍, കേട്ടില്ല *&^%$". അതോടെ എന്‍റെ സമനില തെറ്റി. പുള്ളിക്കാരന് ബീ പീ ഉള്ളതാണ്. പുള്ളി വിറക്കാന്‍ തുടങ്ങി. ഞാന്‍ ഡോക്ടറെ വിളിച്ചു മാറ്റി നിര്ത്തി കാര്യം ചോദിച്ചു. അന്നേരം അയാള്‍ ചൂടാകാന്‍ തുടങ്ങി. "ഹും ക്യാ കര്‍ സകതേ ഹേ, കൊഷിഷ് തോ കിയ ഹേ ന, കോയി ശികയത് ഹൊ തോ കര്‍ ദേ ജാക്കെ" കുത്തിനു പിടിച്ചു പൊക്കി ഭിത്തിയില്‍ ചാരി നിര്‍ത്തി പൊട്ടിക്കാന്‍ ആഞ്ഞ എന്നെ നന്ദുവും മോഹനേട്ടനും, സെക്യൂരിറ്റി യും കൂടെ പിടിച്ചു മാറ്റി. അയാള്‍ ഇപ്പോള്‍ കാണിച്ചു തരം എന്ന് പറഞ്ഞു പോയി, പുറകെ മോഹനേട്ടനും. എന്തായാലും മോഹനേട്ടന്‍ അത് പരിഹരിച്ചു തിരിച്ചെത്തി പറഞ്ഞു "എടാ നീ ക്ഷമിക്കു, ഇപ്പോള്‍ ഒന്നും ചെയ്യണ്ട, ബോഡി പോസ്റ്റ് മോര്‍ട്ടം ചെയ്യണം, അവരെ നാട്ടില്‍ നാളെ തന്നെ അയക്കണം, ടിക്കറ്റ് എടുക്കണം." ചേച്ചിക്ക് injection കൊടുത്തു അതിനിടെ മയക്കി കിടത്തി ഇരുന്നു. രഘുവേട്ടന്‍ പുറത്തേക്ക് കരഞ്ഞു കൊണ്ടു വന്നു , പിന്നെ എന്നെയും നന്ദുവിനേം കെട്ടി പിടിച്ചു കരഞ്ഞു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. എന്‍റെ കൂട്ടുകാര്‍, സതീഷ്, സന്തു, പ്രസാദ്, അപരാധി, എല്ലാം പറന്നെത്തി. പിന്നെ ഞങ്ങള്‍ ബോഡി കൊണ്ടു പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോയി

ഞാന്‍ തന്നെ എല്ലാം എഴുതി കൊടുത്തു, റിലേഷന്‍ കോളത്തില്‍ ബ്രദര്‍ എന്ന് ഞാന്‍ കരഞ്ഞു കൊണ്ടു തന്നെ എഴുതി. അവളുടെ ആഭരണങ്ങള്‍ എല്ലാം എന്‍റെ കൈയില്‍ അവര്‍ ഊരി തന്നു. വിറയ്ക്കുന്ന കൈയ്യോടെ അത് വാങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തൊരു വിധി. എന്‍റെ ആരുമല്ലാത്ത ഇവള്‍ എന്‍റെ സഹോദരിയായി, പക്ഷെ അവളുടെ ചേതനയറ്റ ശരീരം കാണാന്‍ മാത്രം വിധിക്കപ്പെട്ടവന്‍. അതെല്ലാം കയ്യില്‍ വാങ്ങി, പുറത്തെ നീണ്ട കാത്തിരിപ്പു. അതിനിടയില്‍ മോര്‍ച്ചറിയിലെ ഒരു ലേഡി ഡോക്ടര്‍ വന്നു പറഞ്ഞു, "നിയൊക്കെ ഒരു സഹോദരന്‍ ആണോ, എന്തിനാ ഈ മഞ്ഞപിത്തം കൂടാന്‍ കാത്തിരുന്നേ, ഒന്നു ശ്രദ്ധിച്ചു ഇരുന്നു എങ്കില്‍..." എന്ത് പറയാന്‍, നിസഹായനായി കരഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കാരണം അവള്‍ എന്‍റെ സഹോദരി തന്നെ എന്ന് എന്‍റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. പിന്നെ ഒരുതരം നിര്‍വികാരത. യാത്രികമായി എല്ലാ ചലനങ്ങളും

അതിനിടയില്‍ മോഹനേട്ടന്‍ ടിക്കറ്റ് ഓഫീസില്‍ നിന്നും ശരിയാക്കി. രാവിലെ ആണ് ഫ്ലൈറ്റ്. ഹോസ്പിറ്റലിലെ എന്‍ ഓ സി മറ്റു papers, എംബാം ചെയ്യല്‍ എല്ലാം ഞൊടിയിട കൊണ്ടു നടന്നു. ഇതിനിടെ രഘു ചേട്ടനേം, ചേച്ചിയേം വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. മോഹനേട്ടന്റെ ഭാര്യയും സതീശന്റെ ഫാമിലിയും അവരെ അനുഗമിച്ചു. രാത്രി രണ്ടു മണിക്ക് ഞങ്ങള്‍ എല്ലാം കഴിഞ്ഞു തിരിച്ചു റൂമില്‍ വന്നു. വെളുപ്പിന് നാല് മണിക്ക് ഹോസ്പിറ്റലില്‍ പോയി, മോര്‍ച്ചറിയില്‍ നിന്നും അവളുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി, ഞങ്ങള്‍ ചേട്ടനേം ചേച്ചിയേം വീട്ടില്‍ ചെന്നു കൂട്ടി, പിന്നെ പാലം എയര്‍ പോര്‍ട്ട്‌. എന്‍റെ ഓഫീസിലെ രാജ്പാല്‍ജിയോട് ഇതിനിടെ കാര്യം പറഞ്ഞിരുന്നു. കാരണം പുള്ളി പണ്ടു ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ ജോലി ചെയ്തിരുന്നു. പുള്ളിയുടെ സുഹൃത്ത് "റൈന" സര്‍ എല്ലാ കാര്യങ്ങളും എയര്‍പോര്‍ട്ടില്‍ ശരിയാക്കി തന്നു. അങ്ങനെ അവളുടെ മൃത ശരീരവും, ഒരു അച്ഛന്റെയും അമ്മയുടെയും പ്രാണന്‍ പറിഞ്ഞ വേദനയും, എങ്ങലുകളും വഹിച്ചു ആ വിമാനം പറന്നു പൊങ്ങി. കണ്ണുനീരോടെ ഞങ്ങള്‍ അവരെ യാത്രയാക്കി.

മോളെ നീ, ഇന്നും ഈ ഏട്ടന്മാരുടെ മനസ്സില്‍ ഉണ്ട്. ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ ആവില്ല നിന്നെ. കാരണം ഞങ്ങളുടെ മനസ്സില്‍ "കുറുമ്പ് കാട്ടി, ചെവിക്കു നല്ല കിഴുക്കും വാങ്ങി, എന്റെയും നന്ദൂന്റെയും വിരലില്‍ തൂങ്ങി ചാഞ്ഞാടുന്ന ഞങ്ങളുടെ കുഞ്ഞനുജത്തി അല്ലെ നീ"

വാല്‍കഷ്ണം: കഴിഞ്ഞിടെ എന്‍റെ പഴയ ഡയറിയില്‍ നിന്നും ഒരു ഡത്ത്‌ സര്‍ട്ടിഫിക്കറ്റ് കോപ്പി കിട്ടി. അത് കൊണ്ടാണ് ഇതു എഴുതാന്‍ കാരണം.
രണ്ടു ഭാഗമായി എഴുതാം എന്ന് വിചാരിച്ചു എങ്കിലും ജീവിച്ചിരിക്കുന്ന പലര്‍ക്കും വേദന ഉണ്ടാക്കും എന്നതിനാല്‍ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. അവളുടെ ആത്മാവിനെ നോവിക്കാന്‍ ആവില്ല അതിനാല്‍ മാത്രം.

29 comments:

രാജീവ്‌ .എ . കുറുപ്പ് said...

ഇന്നും അമ്മയുടെ മഹത്വം എന്തിനും മീതെ ആണ് എന്ന് അഭിമാനത്തോടെ ഓര്‍ത്തു കണ്ണ് നിറയാത്ത നാളുകള്‍ ഇല്ല.

നിസഹായനായി കരഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കാരണം അവള്‍ എന്‍റെ സഹോദരി തന്നെ എന്ന് എന്‍റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

(((ഠേ))) ഉടഞ്ഞില്ലേ കുപ്പി...!!

ശ്രീ said...

വായിച്ചു തീര്‍ന്നപ്പോഴേയ്ക്കും മനസ്സു വല്ലാതെ നൊന്തു മാഷേ. വേറെ ഒന്നും പറയാനാകുന്നില്ല.

കൂടെപ്പിറക്കണമെന്നില്ലല്ലോ സഹോദരിയാകുവാന്‍... അല്ലേ?

രാജീവ്‌ .എ . കുറുപ്പ് said...

തേങ്ങ അടിച്ച പകലെ നന്ദി ഉണ്ട് കേട്ടോ, പിന്നെ അഭിപ്രായം തന്റെ കേട്ടിട്ട് വേണം ബാക്കി.

ശ്രീയേട്ടാ, ഏട്ടനോട് നന്ദി പറയണ്ട കാര്യം ഇല്ലല്ലോ, എന്റെ എട്ടനല്ലേ, അതെ സഹോദരിയവണം എന്നുണ്ടെങ്കില്‍ കൂടപിറപ്പ്‌ ആവണം എന്നില്ലാ, പക്ഷെ രണ്ടാം ഭാഗം എഴുതാത്തതും ശ്രീയേട്ടന്‍ പറഞ്ഞ ആ വാചകം എന്നെയും നന്ദുവിനെയും ഒത്തിരി വേദനിപ്പിച്ച സമയം ഉണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ നിന്റെ വിരലുകളില്‍ ഞാന്‍ ഒന്നു തൊടട്ടെ... ആദ്യം ചിരിപ്പിച്ചത് വല്ലാതെ കരയിപ്പിക്കാനായിരുന്നോ... പ്രിയ കൂട്ടുകാരാ...! വളരെ നന്നായി കൊണ്ടു വന്നു അവസാനം വരെയും.... ആശംസകള്‍.. !

രാജീവ്‌ .എ . കുറുപ്പ് said...

പകലെ തന്നോടു കോപ്പ് പറയും നന്ദി,
മനസിലെ മറ്റൊരു വേദന ഇറക്കി വക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു. കാരണം തന്നോടു നേരിട്ടു പറഞ്ഞല്ലോ. എന്റെ എഴുത്തില്‍ തന്റെ പങ്കു ചെറുതല്ല എന്നറിയാം, അതിനാല്‍ കുപ്പി പൊട്ടിച്ചോ കുറുപ്പ് എത്തി. നാളെ മുതല്‍ തന്നെ തെങ്ങേല്‍ തളക്കും ഇല്ലേ?

Unknown said...

കുറുപ്പേ... കണ്ണുകൾ നനഞു.
നർമ്മത്തിലൂടെ തുടങി ഒടുവിൽ കരയിച്ച് നിർത്തി.
നല്ല എഴുത്ത്.

രാജീവ്‌ .എ . കുറുപ്പ് said...

വിനോദ് ഏട്ടാ ഒത്തിരി നന്ദി, എന്നും ഈ അനുഗ്രഹം കൂടെ ഉണ്ടാവണം

Thaikaden said...

Aake bejarayallo mashe.

രാജീവ്‌ .എ . കുറുപ്പ് said...

തൈക്കാടന്‍ വരവിനും, അഭിപ്രായത്തിനും നന്ദി

Anil cheleri kumaran said...

കഥ പറയുന്ന ശൈലിയിലുള്ള മിതത്വം നന്നായി. ഇപ്പോ മൊത്തമായി പറയാതെ വിഷയം മാത്രം ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ ഓഫീസ് കാര്യം വേറെ പോസ്റ്റ് ആക്കാമായിരുന്നു. വി.ആര്‍.സുധീഷിന്റെ 'പിറക്കാത്ത പോയ അനുജത്തി' എന്ന കഥയെ ഓര്‍മ്മിപ്പിച്ചു ടൈറ്റില്‍. ഇനിയും എഴുതുക എല്ലാ വിധ ആശംസകളും... ടച്ചിങ്ങ്സും.

രാജീവ്‌ .എ . കുറുപ്പ് said...

കുമാരേട്ടന്‍ വന്നു കമന്റ് തന്നില്ലേല്‍ ഒരു സുഖം തോന്നില്ല. ആഹ ഇപ്പഴാ തലയ്ക്കു പിടിച്ചത്. ഒരു ഫുള്‍ ഒറ്റയ്ക്ക് അടിച്ച സുഖം. ഗൊച്ചു ഗള്ളന്‍ എവിട്യായിരുന്നു.

the man to walk with said...

sankadam..:)

രാജീവ്‌ .എ . കുറുപ്പ് said...

the man to walk with said...
നന്ദി സുഹൃത്തേ നന്ദി

വരവൂരാൻ said...

ചിരിയുടെ മാത്രമല്ലാ, നെഞ്ചുപൊട്ടിപോകുന്ന അനുഭവങ്ങളുടെയും കണക്കുകളുണ്ട്‌ ഈ പുസ്തകത്തിൽ.. ആശംസകൾ കുറുപ്പേ ഈ പുസ്തകത്തിനു

പാറുക്കുട്ടി said...

നല്ല എഴുത്ത്.

രാജീവ്‌ .എ . കുറുപ്പ് said...

പ്രിയപ്പെട്ട വരവൂരന്‍, ഒരു പാടു നന്ദി, അതെ വേദനയുടെ കണക്കുകള്‍ ഇനിയുമുണ്ട്.
പാറു ചേച്ചി ഒത്തിരി നന്ദി, വരവിനും അനുഗ്രഹത്തിനും

മഴക്കിളി said...

നല്ലൊരു വായനാനുഭവം സമ്മാനിച്ചു...

രാജീവ്‌ .എ . കുറുപ്പ് said...

മഴക്കിളി വരവിന് നന്ദി

Pahayan said...

നമിക്കുന്നു മാഷേ, മാഷ്‌ ഒരു സംഭവാണ്‌...തുടക്കത്തില്‍ ചിരിച്ചു തള്ളിയെങ്കിലും അവസാനം കരഞ്ഞു പോയിട്ടോ...really touching

രാജീവ്‌ .എ . കുറുപ്പ് said...

പഹയാ കുറെ നാള്‍ ആയല്ലോ? എവിടായ താന്‍, തന്റെ കമന്റ് കണ്ടു ഒത്തിരി സന്തോഷം തോന്നി, പുതിയ ഒരു പോസ്റ്റ് ഇട് എന്റെ പഹയാ

ചിലന്തിമോന്‍ | chilanthimon said...

മനസ്സിലൊരു നൊമ്പരം മാത്രം ബാക്കി

പിന്നെ കൂടുതല്‍ ഇഷ്ടപ്പെട്ട വരി “ഇതൊക്കെ അനുഭവിക്കും, ഇന്നു അല്ലേല്‍ നാളെ, അന്ന് നീ എന്‍റെ വില മനസിലാക്കും"

നന്നായിരിക്കുന്നു

രാജീവ്‌ .എ . കുറുപ്പ് said...

ചിലന്തി വരവിന് നന്ദി, പോസ്റ്റ് ഇഷ്ടമായല്ലോ അത് മതി

പാവത്താൻ said...

"കാവ്യപുസ്തകമല്ലോ ജീവിതം.. ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ"??
കവിതയെഴുതുന്ന കണക്കുപുസ്തകം.ഈ കണക്കു വായിച്ചു കണ്ണു നനഞ്ഞു.

രാജീവ്‌ .എ . കുറുപ്പ് said...

പാവമാം എന്‍റെയീ പാവത്താനെ, നന്ദി. വിഷമം മാറാന്‍ വൈകിട്ട് ഒരു ഫുള്ളും കൊണ്ട് ഞാന്‍ വന്നേക്കാം

അരുണ്‍ കരിമുട്ടം said...

വിഷമിപ്പിച്ചു.പിന്നെ സഹോദരിയാകാന്‍ കൂടെ ജനിക്കണം എന്നില്ലല്ലോ?
ആ സമയത്ത് ഒരു സഹോദരന്‍ എന്ന രീതിയില്‍ ഒപ്പിട്ട് കൊടുത്തതിന്‍റെ പുണ്യം എന്നെലും കിട്ടാതിരിക്കില്ല.

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അണ്ണാ മനസ് നിറഞ്ഞ തന്ന അഭിപ്രായത്തിനു നന്ദിയോടെ എന്റെ കൂപ്പു കൈ

Unknown said...

Doste - Aa Pazhaya kariyangal aalochichu oruppadu kannu niranjhu ente. Innum aval ente manassil ninnu marayunnilla.Oru Malakhayaayi Bhagavaante aduthu untaavum. Innum nee njhangalil untu ennu vishwasikkunnavanaanu njhaan.Adutha janmathil nee ente ammayude pirannu ente swantham pengalaayi varatte ennu Bhagavanodu prarthickunnu.

രാജീവ്‌ .എ . കുറുപ്പ് said...

SAJAN said...
DOST നമ്മള്‍ അനുഭവിച്ച വേദന നമ്മള്‍ക്കല്ലേ അറിയൂ, ഇന്നും മറക്കാന്‍ കഴിയാത്തതും അത് കൊണ്ട് തന്നെ, കഴിഞ്ഞ ദിവസം മോഹനേട്ടനെ കണ്ടു, ഈ കാര്യം പറഞ്ഞിരുന്നു കൂടെ ഈ പോസ്റ്റ് എഴുതിയ കാര്യവും.