Friday, November 28, 2008

വാസന്തിയുടെ പ്രേതം - 1

അങ്ങനെ ശ്രീകുട്ടന്റെ പെങ്ങളുടെ കല്യാണം വന്നു ചേര്ന്നു. ഇന്നത്തെപോലെ പന്തലിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും quotation കൊടുക്കുന്ന പരിപാടി ഇല്ലാരുന്നു അന്ന്. മിട്ടായി കുട്ടന്റെ ഉന്ദു വണ്ടി വാടകക്ക് എടുക്കുക. നേരെ പട്ടാളം സവിതയുടെ കടയിലേക്ക് വിടുക. ആ പോക്കൊരു പോക്ക് തന്ന്നെ. ഒരു പത്തു ഇരുപതു പിള്ളേര് പാട്ടും പാടി കുരവയും ഇട്ടു വീട്ടില്‍ നിന്നും ഇറങ്ങുന്നത് കണ്ടാല്‍ ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര്‍ പോലും നാണിച്ചു പോവും. കാരണം ഞങ്ങള്ള്‍ക്ക് ഇരുമുടിക്കെട്ടിന്റെ കുറവ് ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ഓളം ഉണ്ടാക്കി വരുന്ന വരവ് കാണുമ്പൊള്‍ തന്നെ കണ്ടത്തില്‍ ഷാപ്പിലെ പണിക്കാര്‍ കുപ്പി എടുത്തു നിരത്താന്‍ തുടങ്ങും. കണ്ടത്തില്‍ ഷാപ്പിലെ തോടിന്റെ സൈഡില്‍ നല്ല പച്ച ഓല മെനഞ്ഞ പരവതാനിയില്‍ ചമ്രം പടഞിരുന്നു, വരാല്‍ വറുത്തത് "വരാല്‍ നദിക്കരയോളം" എന്ന പാട്ടും പാടി ആന പനമ്പട്ട എടുക്കണ പോലെ വായിലോട്ടു വിട്ടുകൊണ്ട്, കൂജയിലെ അമൃത്‌ എങ്ങനെ തീര്‍ക്കാം എന്ന തന്ത്ര പ്രധാനമായ മീറ്റിംഗില്‍ ഞങ്ങള്‍ മുഴുകും. അവിടുന്ന് ഇറങ്ങുമ്പോള്‍ ഓരോരുത്തര്‍ റോഡിന്റെ വീതി അളന്നു നോക്കിയും കൊഞ്ച് മാമ്മന്‍ വാങ്ങിച്ചിട്ട പുരയിടത്തിലെ തേങ്ങയുടെ വിളവു നോക്കിയും പറ്റുമെങ്കില്‍ റോഡില്‍ നിരന്നു നിന്നു മൂത്രമൊഴിച്ചു വിദേശ രാജ്യങ്ങളുടെ മാപ്പ് വരച്ചും ഞങ്ങള്‍ സാധനം എടുക്കാന്‍ നീങ്ങും.

ഈ സംഘത്തിന് ഒരു നേതാവ് ഉണ്ടാവും. അദ്ദേഹമാണ് എത്ര മുള, ടാര്‍പോളിന്‍, ഡസ്ക്, കസേര, ചെമ്പ്, അണ്ടാവു, തവികള്‍, ബക്കെറ്റ്, കെറ്റില്‍ അങ്ങനെ കമ്പ്ലീറ്റ്‌ സാധനങളുടെ ലിസ്റ്റും ഇദ്ദേഹം ആണ് നോക്കുന്നത്. ഞങ്ങളുടെ ജോലി ഫ്രീ ആയി കിട്ടുന്ന കള്ളുകുടിക്കുക, ഈ സാധനങ്ങള്‍ വണ്ടിയില്‍ കേറ്റുക. കൊണ്ടിറക്കി പന്തല്‍ ഇടാന്‍ സഹായിക്കുക. എന്നിട്ട് ഏത് കല്യാണ വീട് അന്നേലും പുറകില്‍ ഇരുട്ടത്ത്‌ നല്ല കാടു മാങ്ങാ അച്ചാറും ഒരു ശകലം മീന്‍ ചാറും കൂട്ടി പടെന്ന് അടിച്ച് ഗ്ലാസ് ലൂകിനു കൈ മാറുക. അതൊരു രസമുള്ള കാര്യം തന്നെയാണ്. കുറച്ചു പേര്‍ വട്ടത്തില്‍ കുത്തിയിരുന്ന് നടുക്ക് മാതൃഭൂമി പേപ്പര്‍ വിരിച്ചു, (മനോരമ അന്നേലും ചലെഗ്ഗാ) നടുക്ക് കള്ളുമുതപ്പനെ പ്രതിഷ്ഠിച്ചു ഒരേ ഒരു ഗ്ലാസ് കൊണ്ടു നെറ്റ് വര്‍ക്കിംഗ്‌ നടുത്തുന്ന കാര്യം ആലോചിക്കാനേ വയ്യ. അതിന്റെ ഒരു ഫോട്ടോയും വേണേല്‍ കണ്ടോ.



അങ്ങനെ ചിരട്ട കൊണ്ടു കുഴി കുഴിച്ചു മുളകള്‍ അതില്‍ നാട്ടി, മൂപ്പന്‍ പറയണ പോലെ ഞങ്ങള്‍ സജീവമായി ഈ പരിപാടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഏറ്റവും രസം ഇതെല്ലം ഇട്ടു റെഡി ആയി കഴിയുമ്പോള്‍ സ്ഥലത്തെ കുറച്ചു മൂപ്പില്സ് വരും, എനിട്ട്‌ സത്യന്‍ മാഷ് കൈ കെട്ടി നിക്കണ പോലെ നിന്നു കൊണ്ടു പന്തലിന്റെ ഓരോ കോണും ഒന്നു നോക്കിയിട്ട് പറയും "അവിടെ അല്പം താഴാനുണ്ടല്ലോ കുട്ടാ, ഇവിടെ ഒന്നു കൂടി പൊക്കി കെട്ടിക്കെ" അമ്മാനെ നേര് കേട്ട നല്ല തെറി പറയാന്‍ തോന്നുമെന്കിലും പ്രായം മാനിച്ചു കടിച്ചു പിടിച്ചു ഉള്ളില്‍ അവരെ പറയണേ തെറി കേട്ടാല്‍ അവരുടെ അപ്പന്‍ അപ്പൂപ്പന്മാര് പോലും ശവ കുഴിയില്‍ നിന്നു എനിട്ട്‌ വന്നു നമ്മല്ല്ക്കിട്ടു തല്ലിട്ടു പോവും.

അങ്ങനെ രാത്രിയില്‍ തേങ്ങ ചിരന്ടല്‍ മത്സരം, വല്‍സന്‍ തീറ്റി മത്സരം,(ഓല പടക്കത്തിന്റെ ആകൃതിയില്‍ വാഴയിലയില്‍ ഉണ്ടാക്കുന്ന സൂപ്പര്‍ ഫുഡ്) പക്ഷെ ഇപ്പോള്‍ വത്സന്‍ എന്ന് എങ്ങാന്‍ കലവൂര് വന്നു പറഞ്ഞാല്‍ വാഴയിലയില്‍ നാട്ടുകാര്‍ കിടത്തും, ഇടക്ക് പുറകില്‍ പോയി വട്ടം കൂടിയിരുന്നു വാറ്റ്‌ നെറ്റ് വര്‍ക്കിംഗ്‌, പിന്നെ എല്ലാം ഒന്നു ഒതുങ്ങി കഴിഞ്ഞാല്‍, കുടം തബലയാക്കി, രണ്ടു കുടം ചേര്ത്തു കെട്ടി മൃദംഗം ആക്കി പാട്ടു കച്ചേരി, കവിത പാരായണം, അന്താക്ഷരി, പഴയ തെറ്റുകള്‍ ഏറ്റു പറഞ്ഞു കരച്ചില്‍, അവസാനം കൂട്ടം കൂടിയിരുന്നു വാള് വെക്കല്‍, പിന്നെ വെളുപ്പിനെ ഉയര്ത്തി എഴുനെല്ല്പ്പ് ഇങ്ങനെ പോവും ഇതിന്റെ കലാശ കൊട്ട്. സമയം കിട്ടുവാണേല്‍ ഐ മീന്‍ ബോധമുണ്ടെങ്കില്‍ മഹാദേവയില്‍ "കഷ്ണം" ( അത് തന്നെ തുണ്ട്) കാണാന്‍ പോകുക. ഏതെങ്കിലും ചൂടന്‍ സീന്‍ വരുമ്പോള്‍ ഫിലിം പൊട്ടി പോവുമ്പോള്‍ ജാതി മത ഭേദമന്യേ ഫിലിം ഓടിക്കുന്നവന്റെ തന്തക്കു വിളിക്കുക ( അന്ന് നമ്മള്‍ക്ക് പുതിയ കുറെ തെറി പഠിക്കാന്‍ ഉള്ള സുവര്‍ണ അവസരം കൂടിയാണ്) എന്നിവയും ഇതിന്റെ ഒരു ഭാഗമായി കരുതി പോന്നു. കല്യണം ആയതിനാല്‍ വീട്ടില്‍ ചെല്ലണ്ട. ഡെസ്കുകള്‍ അടുക്കിയിട്ടാണ് ഉറക്കം. കാരണം വെളുപ്പിന് പിന്നെ സമയം ഇല്ല. ഓരോ തിരക്കുകള്‍ ആയി പോകും. അതുകൊണ്ട് തന്നെ നാട്ടിന്‍ പുറത്തെ കല്യണം എന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നത് അതിന്റെ ആ ലാളിത്യം, ഒത്തു ചേരല്‍, ആഘോഷങ്ങള്‍ എന്നും മനസ്സില്‍ തങ്ങി നില്ക്കുന്നത് കൊണ്ടാണ്.

ഇനി കം ടൂ ദ പോയിന്റ്, ഞങ്ങളുടെ നാട്ടില്‍ ആലപ്പുഴ - ഏറണാകുളം ട്രെയിന്‍ സര്‍വീസ് തുടങ്ങി കഴിഞ്ഞു ഞങ്ങളുടെ ആ പരിസരത്ത് കന്നി തല വയ്ക്കുന്ന ആദ്യത്തെ സ്ത്രീ ആണ് വാസന്തി. ഞാനും പോയിരുന്നു അത് കാണാന്‍. ചിന്നി ചിതറിയ ആ ശവ ശരീരത്തില്‍ ഒന്നേ നോക്കിയുള്ളൂ, കാരണം പേടി തന്നെ. അത്രക്ക് ഭീകരം. അതിന് ശേഷം പലരും തല വച്ചെങ്കിലും ആ ഒരു ഇഫക്ട് ഇല്ലായിരുന്നു. കാരണം ആസ് പേര്‍ ദ ട്രെയിന്‍ ഡ്രൈവര്‍ മൊഴി ഇവര്‍ ടൈറ്റാനിക് സിനിമേലെ ആ പെന്കൊച്ചു കപ്പലിന്റെ മുകള്‍ തട്ടില്‍ കൈ വിരിച്ചു നിക്കണ പോലെ ഒരു നിപ്പായിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴാക്കിയിട്ടും ഒരു തരിമ്പും മാറിയില്ല. ഇനി ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയതാണോ, എന്തോ ട്രെയിന്‍ അവരെ TITANIC പോലെ തന്നെ പറിച്ചു കീറി മുക്കി കളഞ്ഞു. ഇവരുടെ മരണശേഷം പലരും 6 മണിക്കേ വീട്ടില്‍ കേറി കതകടക്കും. പലരും ഇവരെ മരിച്ച സ്പോട്ടില്‍ കണ്ടെന്നും അവിടെ ട്രാക്കിന്റെ അരികില്‍ ഉള്ള പുന്നമരത്തിന്റെ ചോട്ടില്‍ കൂടി പോകാന്‍ പോലും പലര്ക്കും ഭയമായി.

എന്റെ വീട്ടില്‍ നിന്നും ഒരു ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ട്രാക്ക്. അതിന് കുറച്ചു അടുത്ത് തന്നെയാണ് വാസന്തിയുടെ വീട്. അമ്മ ജീവിച്ചിരുന്നതിനാല്‍ ജഡം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീടിന്റെ തെക്കു പുറത്തെ വിജനമായ കശുമാവും, കാഞ്ഞിരവും മൂവാണ്ടന്‍ മാവും അടങ്ങിയ കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന പറമ്പില്‍ അടക്കി. അതിനുശേഷം ആരും അത് വഴി പോകാറില്ല. പലരും അവരുടെ പ്രേതത്തെ കുഴിമാടതിന്റെ മുകളില്‍ കണ്ടു പേടിച്ചു പനിയയെന്നും, വീര ചെത്തുകാരന്‍ ചാളുവ കുട്ടന്‍ ഒരിക്കല്‍ കടപ്പുറത്ത് ചെത്ത് കഴിഞ്ഞു വരുന്ന വഴി വാസന്തി ചുണ്ണാമ്പു ചോദിച്ചെന്നും പുള്ളി കത്തി ഊരി പിടിച്ചു ഓടുന്ന വഴി ഡിങ്കന്‍ രാജേഷ് പാര്ട്ടിക്കാര് തല്ലാന്‍ വന്നതെന്ന് കരുതി ഓടി കുളത്തില്‍ ചാടിയെതും വാസന്തി പ്രേതത്തിനു വന്‍ പ്രാധാന്യം നല്കി. എനിക്കും പേടിയുണ്ടായിരുന്നു ഈ പ്രേതത്തെ. അത് കൊണ്ടു തന്നെ ഞാന്‍ പരമാവധി മറ്റുള്ളവരെയും പേടിപ്പിക്കുമായിരുന്നു. കളി ജയന്റെ അടുത്താ. കാരണം പലരും മൂത്രം ഒഴിക്കാന്‍ പോലും പുറത്തിറങ്ങില്ല. അധികം ശങ്ക വന്നാല്‍ അടുക്കളപടിയില്‍ നിന്നും വാഴയുടെ ചോട് വരെ എത്തിക്കാന്‍ നോക്കുമായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെ ആയിരുന്നു. കാരണം എന്റെ കിടപ്പുമുറിയുടെ ജന്നലിനോട് ചേര്ന്നു ഒരു തെങ്ങ് നിര്‍പ്പുണ്ട്. ഞാന്‍ അവന്റെ നെഞ്ചത്തോട്ട് നിറ ഒഴിക്കുമായിരുന്നു പല തവണ മരുന്ന് വച്ചിട്ടും ആ പാവം ഉണങ്ങി പോയി. എന്ന് വരെ ആര്ക്കും പിടി കിട്ടിയിട്ടില്ല എന്താണ് കാരണം എന്ന്. ഇതിനെല്ലാം കാരണം വാസന്തി പ്രേതം ആണെന്ന് പറയണ്ടല്ലോ. ഒരിക്കല്‍ ഞാനും നമ്ബോലനും സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോള്‍ ഇതുപോലെ ഞാന്‍ വാസന്തി വിഷയം എടുത്തിട്ടു. അങ്ങനെ പേടിച്ചു കിടുങ്ങി രണ്ടും പാതിരാത്രി വീടിനടുത്ത് എത്താറായപ്പോള്‍ ദേ ഒരു ചങ്ങല കിലുക്കം അടുത്തടുത്ത്‌ വരുന്നു. ഇനി ഒരു വെളി പ്രദേശം പിന്നെ മറിയാമ്മ ചേച്ചിടെ വീട്. വെളി പ്രദേശത്തിന്റെ ഏതാണ്ട് നടുക്ക് എത്തിയതും മറിയാമ്മ ചേച്ചിടെ വീടിന്റെ അടുത്ത് നിന്നും ഒരു ചങ്ങല കിലുക്കം. ഇടക്ക് നില്ക്കും വീണ്ടും വീണ്ടും കിലുങ്ങും. നെഞ്ചിടിപ്പോടെ മുന്നോട്ടു വച്ച കാലുകള്‍ പിന്നോട്ടായി. മറിയാമ്മ ചേച്ചിടെ വീട് ക്രോസ് ചെയ്യാന്‍ പേടിയായി. എങ്കിലും ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു കണ്ണും അടച്ചു ഒറ്റ ഓട്ടം അവരുടെ വീട് ക്രോസ് ചെയ്തതും കൂട്ട പട്ടി കുരക്കലും ചങ്ങല കിലുക്കവും അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഞാനും നമ്ബോലനും വീട്ടില്‍ തകര്‍പ്പന്‍ ലാണ്ടിംഗ് നടത്തി കിണറ്റില്‍ നിന്നും ഒരു ബക്കറ്റ് വെള്ളവും കുടിച്ചു കുറെ തല വഴിയും കമത്തി. അടിച്ച ഓ പീ ആര്‍ വിയര്‍പ്പായി കിണറ്റിന്‍ കരയില്‍ ഇറ്റിറ്റു വീണു. വീട്ടുകാര്‍ അറിയാതിരിക്കാന്‍ ശ്വാസം ഉള്ളില്‍ പിടിച്ചു പതുക്കെ കിടക്കാന്‍ പോയി. അന്ന് ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നതും, തെങ്ങിന്റെ നെഞ്ചത്തു നിറ ഒഴിച്ചതും. എങ്കിലും എന്തായിരുന്നു അത്. വാസന്തിയുടെ പാദസരത്തിന്റെ കിലുക്കമാണോ അതോ പുറത്തെ കാവിലെ ആന മറുതയോ (തുടരും)

10 comments:

രാജീവ്‌ .എ . കുറുപ്പ് said...

നാട്ടിന്‍ പുറത്തെ കല്യണം എന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നത് അതിന്റെ ആ ലാളിത്യം, ഒത്തു ചേരല്‍, ആഘോഷങ്ങള്‍ എന്നും മനസ്സില്‍ തങ്ങി നില്ക്കുന്നത് കൊണ്ടാണ്.

Pahayan said...

സംശയില്ല്യാ..അത്‌ വാസന്തീടെ പ്രേതം തന്നെ..പിന്നെ തുടര്‍ച്ചക്ക്‌ കാത്തിരിക്കുന്നു..

Anil cheleri kumaran said...

ഉന്ദ് വേണ്ടാട്ടോ ഉന്ത് വണ്ടി.
രസായിട്ടുണ്ട് വിവരണങ്ങള്‍

രാജീവ്‌ .എ . കുറുപ്പ് said...

പഹയന്‍ അണ്ണാ കുമാരന്‍ അണ്ണാ. വളരെ നന്ദിയുണ്ട് അനുഗ്രഹത്തിന്. കുമാരന്‍ അണ്ണന്‍ എല്ലാ വിധ സംശയങ്ങള്‍ നീക്കി തന്നതിന് ഒരു ഫുള്‍ മേടിക്കാം വൈകിട്ട്. ഓക്കേ

വരവൂരാൻ said...

കുറുപ്പേ അടിപൊള്ളി, അതി മനോഹരമായ വിവരണം, രസകരമായ സംഭവം രസകരമായ വിവരണം.
ആശംസകൾ, വീണ്ടും വരും.

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരന്‍ അണ്ണാ എവിടെ ആയിരുന്നു. നന്ദി ഉണ്ട് കേട്ടോ

ശ്രീ said...

എഴുത്ത് അടിപൊളി ആയിരിയ്ക്കുന്നു മാഷേ...

കല്യാണ വീടിലെ രസങ്ങളും പണ്ടത്തെ പ്രേത അനുഭവങ്ങളും എല്ലാം ഓര്‍ത്തു.

ബാക്കി കൂടി എഴുതൂ...
:)

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീ അണ്ണാ നിറഞ്ഞ നന്ദി

രാജീവ്‌ .എ . കുറുപ്പ് said...
This comment has been removed by the author.
രഘുനാഥന്‍ said...

അയ്യോ കേട്ടിട്ട് പേടിയാകുന്നു..