Monday, February 2, 2009

ഉണ്ട ചോറിനു നന്ദി [അവസാന ഭാഗം ]

അങ്ങനെ ബെല്ലടിച്ചതും ഞാനും ബിനുവും ഒറ്റ ഓട്ടമായിരുന്നു. വീട്ടില്‍ എത്തി അമ്മ അവനെ കണ്ടു, സംസാരിച്ചു, ആ മുറിവില്‍ അമ്മ തൊട്ടപ്പോള്‍ അവന്‍ ആ കൈയില്‍ മുഖം ചേര്ത്തു കരഞ്ഞു. പിന്നെ ഞങ്ങള്‍ ഊണ് കഴിക്കാന്‍ ഇരുന്നു. ആദ്യത്തെ ഉരുള എടുത്തപ്പോള്‍ രണ്ടു തുള്ളി കണ്ണ് നീര്‍ ചോറില്‍ വീണു. അമ്മ അവന്റെ മുടിയില്‍ തലോടി പറഞ്ഞു "മക്കളെ ഊണ് കഴിക്കുമ്പോള്‍ കരയാന്‍ പാടില്ല, ഇനി മുതല്‍ ഞാനല്ലേ നിന്റെ അമ്മ" അത് പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണും നിറഞ്ഞു. അവര്ക്കു ഒരു കമ്പനി കൊടുക്കാന്‍ ഞാനും കരഞ്ഞു. കാരണം എന്തൊക്കെ പറഞ്ഞാലും ഫുഡ് മുന്നില്‍ ഉണ്ടേല്‍ ഞാന്‍ അന്നും എന്നും അത് കഴിഞ്ഞിട്ടേ ഉള്ളു. ഏത്?? അങ്ങനെ ഞങ്ങള്‍ നല്ല കൂട്ടായി. എന്റെ നേരെ നിന്നു ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ ഞാന്‍ കിരീടത്തിലെ കൊച്ചിന്‍ ഹനീഫ ആവും. അവന്‍ മോഹന്‍ലാലും. അങ്ങനെ നാലാം ക്ലാസ്സിലെ പഠിപ്പ് തീര്ന്നു. അവനും ആ വര്ഷം ഒരു പാടു നാള് കൊണ്ടു ആഗ്രഹിച്ച കാര്യം നടന്നു. ഞങ്ങള്‍ പാസായി. ഞാന്‍, ഊഞ്ഞാല്‍, ഞൊട്ട, കാക്ക സുര, മത്തന്‍ സന്തോഷ്, വെള്ള പാട്ട, ടീമുകള്‍ ഇനി ഏത് സ്കൂളില്‍ പഠിക്കും എന്ന ഡിസ്കഷന്‍ തുടങ്ങി. പിന്നെ ഐ എ എസിന് അല്ലെ പോകാന്‍ പോണേ. കാരണം അഞ്ചു മുതല്‍ പത്തു വരെ കലവൂര്‍ ഗവണ്മെന്റ് സ്കൂള്‍ ഉണ്ട്. അവിടെ ഒത്തിരി ടീം കാണും. പിന്നെ സമരം ചെയ്യാം. അടുത്ത് മനോരമ കൊട്ടക ഉണ്ട്. കഷ്ണം കാണാം ( അത് തന്നെ കുമാര സംഭവം പുരാണ പടം) ഞങ്ങള്‍ എല്ലാവരും സാറ്റ് കളിക്കുന്ന മൂവാണ്ടന്‍ മാവേല്‍ കല്ലെറിഞ്ഞു മാങ്ങാ തിന്നു കലവൂര്‍ സ്കൂള്‍ തന്നെ മതി എന്ന ബില്‍ ഒരേ സ്വരത്തില്‍ പാസാക്കി. അങ്ങനെ ഞാന്‍ വീട്ടില്‍ എത്തി. ആ സമയത്തു എന്റെ ഇളയ മാമ്മന്‍ വീട്ടില്‍ ഡല്‍ഹിയില്‍ നിന്നും വന്ന സമയം. വീട്ടില്‍ ഞാന്‍ കലവൂര്‍ സ്കൂള്‍ മതി എന്ന് പറഞ്ഞു. അച്ഛന്‍ ഒരു വിധത്തില്‍ സമ്മതിച്ചു. കാരണം അടുത്താണ്. ഒത്തിരി സീനിയര്‍ ചേട്ടന്‍ ആന്‍ഡ് ചേച്ചിമാര്‍ അടുത്തുള്ള വീട്ടില്‍ നിന്നും അവിടെ പഠിക്കുന്നുണ്ട്. കാട്ടൂര്‍ സ്കൂള്‍ നല്ല അകലം ആണ്. കടലിന്റെ അടുത്തായി. പക്ഷെ എന്റെ അമ്മാവന്മാര്‍ എല്ലാം പഠിച്ചത് അവിടെ ആണ്. അന്നേരം ഇളയ അമ്മാവന്‍ പറഞ്ഞു "ഇവന്‍ കലവൂര് പഠിച്ചാല്‍ ശരിയാവില്ല , (പുള്ളിക്ക് എന്റെ സ്വഭാവം അറിയാം). കാട്ടൂര് പഠിച്ചാല്‍ ഇവന് ഡിസ്സിപ്ലിന്‍ വരും, പിന്നെ എന്നെ പഠിപ്പിച്ച സിസ്റ്റര്‍ എലിസബത്ത്‌ ആണ് ഇപ്പോള്‍ ഹെഡ് മാസ്റ്റര്‍. ഞാന്‍ പറഞ്ഞു കൊള്ളാം" അത് കേള്‍ക്കാന്‍ കാത്തിരുന്ന അമ്മ പ്രമേയത്തെ പിന്താങ്ങി. അച്ഛന്‍ തിലകന്‍ ആയി. "കാട്ടൂര്‍ര്‍ര്‍ര്‍... മതി" എന്റെ എതിര്‍പ്പുകള്‍ വിലപ്പോയില്ല. ഒത്തിരി കരഞ്ഞു നോക്കി. അച്ഛന്‍ ചൂരല്‍ എടുത്തപ്പോള്‍ ഡിസന്റ് ആയി ഇറച്ചി കൂട്ടി ചോറുണ്ട് കിടന്നുറങ്ങി. കമ്പ്ലീറ്റ്‌ പ്ലാന്‍ ചീറ്റി പോയി. യു ഡീ എഫിലും സി പീ എമ്മിലും മുന്നണി പ്രവേശം ലഭിക്കാഞ്ഞ മുരളിയുടെ അവസ്ഥ. അന്ന് സ്വന്തായിട്ട്‌ സ്കൂള്‍ തുടങ്ങാന്‍ പറ്റില്ലല്ലോ. മുരളിക്ക് എന്‍ സി പീ എങ്കിലും ഉണ്ടായിരുന്നു.

അങ്ങനെ വേദനയോടെ ഞാന്‍ കാട്ടൂര് എന്റെ പഠനം തുടങ്ങി. എന്റെ കൂട്ടുകാര്‍ (ഇന്ക്ലൂടിംഗ് ഞൊട്ട) കലവൂരും പഠനം തുടങ്ങി. അവന്മാര്‍ അവിടെ തകര്‍ക്കാന്‍ തുടങ്ങി. ഞാന്‍ മാത്രം ഒറ്റയ്ക്ക് കാട്ടൂര്‍ സ്കൂളില്‍. അന്ന് കാട്ടൂര് സമരം പോയിട്ട് ഒരു മരം പോലും അടുക്കില്ല സ്കൂള്‍ കോമ്പൌണ്ടില്‍. കലവൂര്‍ സമരം, അടി, ഇടി, ബസ്സ് തടയല്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍. എന്റെ മനസിന്റെ സമനില തെറ്റുന്ന കാര്യങ്ങള്‍ ആയിരുന്നു അതെല്ലാം, എന്നാലും ഞൊട്ട മിക്കപ്പോഴും വീട്ടില്‍ വന്നു അച്ഛന്‍, അമ്മ എല്ലാരേയും കാണും ഭക്ഷണം കഴിക്കും, ചിലപ്പോള്‍ വീട്ടില്‍ തങ്ങും, ഞങ്ങള്‍ രണ്ടു സ്കൂളിലെയും കാര്യങ്ങള്‍ ചര്ച്ച ചെയ്യും. സമരം ഉള്ള മിക്ക ദിവസം അവന്‍ സൈക്കിള്‍ വാടകക്ക് എടുത്തു എന്റെ സ്കൂളില്‍ വന്നു എന്നെ പിക്ക് ചെയ്യും. അവനാണ്‌ എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് തന്നെ. അന്ന് എന്റെ ആകെ സമാധാനം വീടിന്റെ വാതുക്കലെ ജൂലിയും കാട്ടൂര്‍ സ്കൂളില്‍ ആണ്. അവളും ഞാനും ഒന്നിച്ചാണ് പോകുന്നെ. (കളികൂട്ടുകരിയാണ്‌). ഞൊട്ട ബിനു ഏഴില്‍ വച്ചു ടീച്ചര്‍ എന്തോ കാര്യത്തിന് അവനെ തല്ലി. അവന്‍ ചൂരല്‍ ഓടിച്ചു ദൂരെ എറിഞ്ഞു. ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത്തെ പേരുള്ള അവനെ സ്കൂളില്‍ നിന്നും പുറത്താക്കി. എന്നോടും ആരോടും ഒന്നും പറയാതെ അവന്‍ നാടു വിട്ടു. കുണ്ടറ എന്ന സ്ഥലത്തേക്ക് ( അന്ന് കുണ്ടറ ഗള്‍ഫ് എന്നാണ് ഞാന്‍ വിചാരിച്ചേ) അവന്റെ ചേട്ടന്‍ അവനെ തല്ലിയെന്നോ അങ്ങനെ എന്തൊക്കെയോ ഉണ്ടായി. കുറെ നാള്‍ അതൊരു വേദന ആയി മനസ്സില്‍ കിടന്നു. (എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചതും ഈ വേദന തന്നെ). ഞാന്‍ തരകെടില്ലാതെ പഠിച്ചു പത്താം ക്ലാസും പാസായി. പിന്നെ പ്രീ-ഡിഗ്രി, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി(ചുമ്മാ എഴുതാല്ലോ, പ്രീ ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റ് കണ്ടെചാലും മതി, ജമ്പോ ബുക്ക് ലെറ്റ് ആണ്, ഞാന്‍ പ്രീ ഡിഗ്രി പാസായ കാര്യം വീട്ടില്‍ അച്ഛനോട് പറയാന്‍ പെട്ട പാടു. എന്തേലും പറ്റിയാല്‍...എങ്ങനെയുള്ള കാര്യങ്ങള്‍ സൂക്ഷിച്ചല്ലേ പറയേണ്ടേ).

അങ്ങനെ ഞൊട്ട യുടെ ഒരു വിവരം പോലും ഇല്ലാതായി. പ്രായ പൂര്‍ത്തി ആയി വീടുകാര്‍ക്ക് ആന്‍ഡ് നാട്ടുകാര്‍ക്ക് എന്നെ കുറിച്ചു മതിപ്പു തോന്നി തുടങ്ങിയപ്പോള്‍ അച്ഛന്‍ എനിക്കുള്ള റേഷന്‍ സ്റ്റോപ്പ് ചെയ്തു. പിന്നെ ടീച്ചര്‍ ആയി ഉള്ള പ്രണയം തകര്‍ന്നു. ( അത് ഞാന്‍ ഡിസംബറിന്റെ നഷ്ടത്തില്‍ പറഞിട്ടുണ്ട്‌) അങ്ങനെ സ്വന്തമായി റേഷന്‍ കട നടത്താന്‍ ഡല്‍ഹിക്ക് യാത്ര തിരിച്ചു.ഞൊട്ട ഇതിനിടെ തിരിച്ചെത്തി എന്നും അറിഞ്ഞിരുന്നു . അവന്‍ വിപ്ലവ പാര്‍ട്ടി യില്‍ ചേര്ന്നു. പിന്നെ ഒരു പാടു കേസും വഴക്കും, അങ്ങനെ അവന്റെ കഥ കേട്ടു ഒത്തിരി വേദന തോന്നി. ഇടക്ക് എങ്ങാനും ഞങ്ങള്‍ പരസ്പരം കണ്ടാല്‍ ഒന്നു ചിരിക്കും. അല്ലാതെ നോ മൈന്‍ഡ്. എന്റെ അമ്മയെ കണ്ടാലും മൈന്‍ഡ് ചെയ്യില്ല. പിന്നെ ഞാനും വല്ലപ്പോഴും പത്തു ദിവസത്തേക്ക് ലീവിനു വരും, പോകും. ഒരിക്കല്‍ അറിഞ്ഞു അവന്‍ ഒരു quotation ടീമിലും അംഗം ആയി എന്നും വഴക്കും ബഹളവും ഒക്കെ ആയി നടക്കുന്നു എന്ന്. ഒരു മാതിരി പെട്ട ആള്‍ക്കാര്‍ക്ക് വരെ ഇവനെ പേടി ആയി. എനിക്കും പേടി ഉണ്ടായിരുന്നു. പഴയ മൈന്‍ഡ് അല്ലല്ലോ.
************************************************************************************
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ലീവിനു വന്ന സമയം. എന്റെ നേരെ പടിഞ്ഞാറെ വീട്ടിലെ മുരളി ചേട്ടന്റെ അനിയന്റെ (ഷാജി) കല്യാണം ആയി. തലേ ദിവസം മുതല്‍ പരിപാടിയും ബഹളം ഒക്കെ ആയി പോയി. ഷാജി ജോലി ചെയ്യുന്നത് കുറച്ചു ദൂരെ ആണ്. അവിടുത്തെ കുറച്ചു പിള്ളേരും ഉണ്ട്. ഇവന്മാര്‍ രാത്രീല്‍ ഞാനുമായി ഒന്നു ഉരസി. കല്യാണം അല്ലെ അത് കാരണം compramise ആക്കി ഷാജി രംഗം ശാന്തം ആക്കി. വിട്ടു. ഞങ്ങള്‍ മറന്നു കളഞ്ഞു അക്കാര്യം. പിറ്റേന്ന് കല്യാണത്തിന് ഷാജി ഞങ്ങള്ക്ക് ടീമിന് പോകാന്‍ ഒരു വണ്ടി സെപരേറ്റ് ഇട്ടിരുന്നു. വെള്ളമടിയും പാട്ടും കൂത്തുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.അമ്പലപ്പുഴയില്‍ ആയിരുന്നു കല്യാണം. കല്യാണം എല്ലാം ഭംഗിയായി നടന്നു. ഞങ്ങള്‍ കല്യാണ വീടിന്റെ അടുത്തുള്ള ഒരു പറമ്പിലേക്ക്‌ വണ്ടി മാറ്റി ഇട്ടു. ബാക്കി തീര്‍ക്കാന്‍ തുടങ്ങി. അന്നേരം ഇടി തങ്ങി ഒരു കുപ്പിയുമായി കല്യാണ വീട്ടില്‍ നിന്നും ജ്യൂസ്‌ എടുക്കാന്‍ പോയി. എടുത്തു വരുന്ന വഴി ഇവന്മാരുടെ വണ്ടി ഇട്ടതിന്റെ മറയില്‍ നിന്നു മൂത്ര ശങ്ക തീര്‍ത്തു വരുമ്പോള്‍ ആ ടീമിലെ ഒരുത്തന്‍ എവിടെ നിന്നോ വന്നു ഇവന്റെ കുത്തിനു പിടിച്ചു, അവരുടെ വണ്ടിയില്‍ നിന്നും ഇവന്‍ ജ്യൂസ്‌ കട്ട് എന്ന്. (അവന്മാര്‍ക്ക് ജീപ്പ് ആണ്). ഇടി തങ്ങി പറഞ്ഞിട്ട് ഇവന്‍ കേട്ടില്ല. അവസാനം കുരു പൊട്ടി ഇവനെ പിടിച്ചു ഒരു തള്ളും ഒരു ഇഫക്ട്നും വേണ്ടി രണ്ടു തെറിയും ചുമ്മാ ഡെഡിക്കേറ്റ് ചെയ്തു അളിയന്‍ വന്നു ഞങ്ങളോട് കാര്യം പറഞില്ല അതിന് മുന്നേ ലവന്‍ പോയി അവന്റെ ടീമും ആയി വന്നു. ഞാനുമായി തലേന്നു രാത്രിയില്‍ ഉടക്കിയ ആളാണ് നേതാവ്. ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഷാജിയുടെ കൂട്ടുകാര്‍ എത്ര നല്ലവര്‍ എന്ന് ഇവന്റെ പെണ്ണുമ്പിള്ള ഇന്നു മനസിലാക്കും.അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി. ഒടുവില്‍ അടിക്കാന്‍ കൈ പൊക്കിയ അമ്പലകാടനെ ഞാന്‍ തടഞ്ഞു നിര്‍ത്തി, കാരണം അടി തുടങ്ങിയാല്‍ നാളത്തെ പത്രത്തില്‍ വാര്ത്ത വരും, കല്യാണ വീട്ടില്‍ മദ്യപിച്ചു എത്തിയ വരന്റെ സംഘം തമ്മില്‍ അടി, ഒടുവില്‍ പെണ്ണിന്റെ വീട്ടുകാര്‍ കൈ ഏറ്റം ചെയ്തു പോലീസില്‍ ഏല്പിച്ചു. പിന്നെ വീട്ടില്‍ അച്ഛന്‍ കേറ്റില്ല എന്ന് മാത്രമല്ല ജാമ്യത്തില്‍ എടുക്കാന്‍ പോലും വരില്ല. ഒരു വിധത്തില്‍ സമാധാനിപ്പിച്ചു ഞാന്‍ തന്നെ രംഗം ശാന്തം ആക്കി. അന്നേരം അവരില്‍ ഒരുത്തന്‍ പറഞ്ഞു "നിയൊക്കെ തിരിച്ചു വാ അന്നേരം കാണിച്ചു തരാമെന്ന്. നമ്ബോലനും വിളിച്ചു പറഞ്ഞു "ആയിക്കോട്ടെ കൊട്ടെല്‍ വാരി എടുക്കേണ്ടി വരും നിന്നെയൊക്കെ"

അങ്ങനെ എല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു കലവൂരില്‍ എത്തി. അവന്മാരെ കണ്ടില്ല. ഞങ്ങള്‍ രാത്രിയില്‍ ഷാജിയുടെ വീട്ടില്‍ ചെന്നു. വര്‍ത്തമാനം വിത്ത് വെടി പറച്ചില്‍ നടത്തി ഷാജി തന്ന ഫൈനല്‍ ഫുള്ളും കൊണ്ടു പയ്യെ എന്റെ വീടിന്റെ തന്നെ വടക്കേ പറമ്പിലേക്ക്‌ നീങ്ങാന്‍ തുടങ്ങി. നമ്പോലന്‍ അന്നേരം ഓടി വന്നു പറഞ്ഞു "അളിയാ അവന്മാര്‍ കുറച്ചു ഗാന്ഗ് ആയി നിന്റെ പറമ്പില്‍ നില്‍ക്കുന്നുണ്ട്‌. നിന്നെ തല്ലാന്‍ ആണ് പ്ലാന്‍. അവര്മാര്‍ കൂടുതല്‍ ഉണ്ട്. പിന്നെ വേറൊരു കാര്യം ബിനുവിനെ അവന്മാര്‍ വിളിച്ചു, അതില്‍ ഒരുത്തന്റെ കൂട്ടുകാരന്‍ ആണ്. അളിയാ എന്ത് ചെയ്യും, നിനക്കു മറ്റന്നാള്‍ തിരിച്ചു പോകേണ്ടേ" ബിനു എന്ന് കേട്ടതും ഞാന്‍ പറഞ്ഞു "എടാ അവന്‍ എന്നെ എന്ത് ചെയ്യാനാ, ഞാന്‍ അവനോടു കാര്യം പറയാം". നമ്പോലന്‍ പറഞ്ഞു "എടാ അവന്‍ പഴയ ബിനു അല്ലാ, അവന്‍ നീ ആണല്ലോ എന്ന ഫീലിങ്ങ്സ് കാണിക്കില്ല, ആര്‍കിട്ടയാലും തല്ലും." ഞാന്‍ പറഞ്ഞു "എന്തായാലും നീ വാ, എന്റെ പറമ്പില്‍ അല്ലെ നിക്കുന്നെ, അവിടിരുന്നു ഫുള്‍ തീര്‍ക്കാം, എല്ലാരേം വിളി" അങ്ങനെ ഞങ്ങള്‍ കുറച്ചു പേര്‍ എന്റെ പറമ്പില്‍ എത്തി, ഒക്കടയില്‍ ഇരുന്ന ഗ്ലാസും, ഷാജിയുടെ വീട്ടില്‍ നിന്നും എടുത്ത വാഴയിലയിലെ അച്ചാറും, ഒരു ജഗ്ഗില്‍ കിണറ്റില്‍ നിന്നും കോരിയ വെള്ളവും ആയി ഇവന്മാര്‍ ഇരിക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി സ്ഥലം പിടിച്ചു. ചെറിയ തോതില്‍ ഇരുട്ട് ഉണ്ട് എങ്കിലും, എന്റെ വീട്ടിലെ വെട്ടവും മറ്റും ഉള്ള കാരണം ഒരു മാതിരി കാണാം. [പറമ്പിലെ വെള്ളമടിയുടെ ഒരു ഫോട്ടം താഴെ കൊടുക്കുന്നു]

അടി തുടങ്ങി കുറച്ചു കഴിഞ്ഞു ഇവന്മാര്‍ എന്തെ തല്ലാന്‍ വരാത്തത് എന്ന് കരുതി എല്ലാരും ഇരുന്നപ്പോള്‍, ഒരു ബൈക്ക് റോഡില്‍ വന്നിട്ട് അതില്‍ നിന്നും ഒരാള്‍ ഇവന്മാരുടെ അടുത്തേക്ക് വന്നു. വന്നവന്‍ ചോദിച്ചു "എവിടെടാ നിയുമായി ഉടക്കിയ &^%$@ളി??" അവരുടെ കൂട്ടത്തില്‍ നിന്നും മറുപടി "അണ്ണാ ദെ അവിടെ ഇരിക്കുന്നു" വന്നയാള്‍ ബിനു ആണെന്ന് എനിക്ക് മനസിലായി ഒപ്പം നല്ല പാമ്പും. അവന്മാര്‍ നടന്നു ഞങ്ങളുടെ അടുത്തേക്ക് ഒരു ടോര്‍ച്ചും കൊണ്ടു വന്നു. അന്നേരം ബിനു ചോദിച്ചു "അവന്‍ ഷാജിയുടെ കൂട്ടുകാരന്‍ ആണോ, എവിടെ ഉള്ളതാ" മറുപടി വന്നു "അണ്ണാ പേരു അറിയില്ല, ഞാന്‍ അധികം കണ്ടിട്ടില്ല, ഡല്‍ഹിയില്‍ എങ്ങന്ട് ജോലി ഉള്ള @#$^&ളി ആണ്, ഇവന്‍ ആണ് ഇച്ചിരി കടി കൂടുതല്‍" ( എനിക്ക് ക്രിമി കടി ഉള്ള കാര്യം അല്ലാ കേട്ടാ). എന്‍റെ അടുത്ത വന്ന അവന്‍ എന്‍റെ കുത്തിനു പിടിച്ചു അല്‍പ്പം പൊക്കി നിര്‍ത്തി "എന്നിട്ട് ടോര്‍ച്ചു മേടിച്ചു എന്‍റെ മുഖത്തടിച്ചു. പെട്ടന്ന് അവന്‍ പിടി വിട്ടു പുറകോട്ടു മാറി. എന്നിട്ട് "എടാ കുറുപ്പേ നിയാ" , എന്ന് ചോദിച്ചു തിരിഞ്ഞു അവന്റെ പുറകില്‍ നിന്ന അവന്റെ കൂട്ടുകാരന്റെ ചെവിക്കല്ല് നോക്കി ഒരടി. ഒരടി എന്നാല്‍ തകര്‍പ്പന്‍ അടി, അവന്‍ വട്ടം കറങ്ങി നിലത്തു വീണു. ആ ടീമില്‍ ഉള്ള എല്ലാത്തിനിട്ടും അവന്‍ പൊട്ടിച്ചു. അടി ഇപ്പോള്‍ കിട്ടും എന്ന് കരുതി നിന്ന ഞാനും കൂടുകാരും കണ്ണും തള്ളി അച്ചാര്‍ പുരണ്ട വിരലുകളുമായി നിന്നു. ഒടുവില്‍ അലറി കൊണ്ടു അവനെ വിളിച്ചു വരുത്തിയ അവനെ പൊക്കി എടുത്തിട്ട് പറഞ്ഞു "കുറുപ്പ് ആരാണെന്നു നിനക്കറിയില്ല, അവന്റെ അമ്മ ഉണ്ടാക്കിയ ചോറ് ഒത്തിരി ഉണ്ടതാ ഞാന്‍, നിയൊക്കെ ഇപ്പളാണ് എന്നെ അറിയുന്നേ, അവന്‍ എന്‍റെ ആരാണെന്നു നിനക്കറിയാമോ" എന്ന് ചോദിച്ചു വീണ്ടും അടിക്കാന്‍ കൈ പൊക്കിയ അവന്റെ കയില്‍ ഞാന്‍ പിടിച്ചു എന്നിട്ട് പറഞ്ഞു "പോട്ടട അവന്മാര്‍ക്ക് അറിയില്ലല്ലോ" അന്നേരം ബിനു പറഞ്ഞു "എടാ ഞാന്‍ ഒരു പാര്‍ടിയില്‍ ഇരിക്കുവാരുന്നു, അടിച്ച് പാമ്പ് ആയി ഇരിക്കുമ്പോള്‍ ഇവന്‍ വന്നു പറഞ്ഞു. ഷാജിയുടെ കല്യാണത്തിന് വന്ന ഒരുത്തനുമായി ഉടക്കി, ആളിനെ അധികം കണ്ടിട്ടില്ല എന്ന്, പിന്നെ നീ ഡല്‍ഹിയില്‍ അല്ലെ, ഞാന്‍ ഓര്‍ത്തു വേറെ ഏതേലും ടീം ആണ്, നീ എവിടെ ഉള്ള കാര്യം എനിക്കറിയില്ല, പിന്നെ ഇവന്മാര്‍ക്ക് നിന്നെ അറിയാന്‍ പാടില്ലല്ലോ, വിര പോലെ ഇരുന്ന നീ അല്ലല്ലോ ഇപ്പോള്‍". ഞാന്‍ ചോദിച്ചു " നീ പഴയത് ഒന്നും മറന്നില്ല അല്ലെ" അവന്‍ എന്‍റെ തോളില്‍ കൈ വച്ചിട്ട് പറഞ്ഞു "എങ്ങനെ മറക്കുമെട, നിന്റെ അമ്മ എന്നെ എന്തോരും ഊട്ടിയിരിക്കുന്നു, അത് ഞാന്‍ മറക്കുമോട, പിന്നെ എനിക്ക് ഒരു പാടു പ്രശ്നങ്ങള്‍ ഉണ്ട്, നിയുമായി വീണ്ടും പഴയ പോലെ നടന്നാല്‍ എന്നോടുള്ള ശത്രുത നിനക്കും കിട്ടും, കാരണം നീ പുറത്തല്ലേ ജോലി ചെയുന്നെ, അതാ ഞാന്‍ കൂടുതലും ഒഴിഞ്ഞു മാറിയത്, " തുളുമ്പി വന്ന കണ്ണ് നീര്‍ ഞാന്‍ തുടച്ചു. നിറഞ്ഞ അവന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു എന്‍റെ പഴയ സ്കൂള്‍ ബാല്യവും.

ഈ സമയം കൊണ്ടു മറ്റേ ടീം ഏത് വഴി പോയെന്ന് കണ്ടില്ല. അവന്റെ നെറ്റിയിലെ പഴയ മുറിപ്പാടില്‍ തൊട്ടു ഞാന്‍ ചോദിച്ചു "അളിയാ ഇത് ഓര്‍മയുണ്ടോ" അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു "എന്‍റെ പൊന്നളിയ ആര്‍ക്കിട്ട് തല്ലിയാലും നിന്നെ തല്ലാന്‍ എനിക്കിപ്പോളും പേടിയാ, എപ്പഴാ നീ വിറകു എടുക്കുന്നെ എന്നാര്‍ക്കറിയാം" കൂട്ട ചിരിയില്‍ ഞാനും അവനും പങ്കു ചേര്‍ന്നപ്പോള്‍ മനസ് കൊണ്ടു ഞങ്ങള്‍ ആ പഴയ നാലാം ക്ലാസ്സില്‍ ആയിരുന്നു. കല്ലുകള്‍ പെറുക്കി മാവില്‍ എറിഞ്ഞും, പ്രാവിനെ ഓടിച്ചും, കശുവണ്ടി കട്ട് കോല്‍ ഐസ് തിന്നും ഞങ്ങള്‍ നടന്നു. ആ പഴയ സ്കൂള്‍ മുറ്റത്തു കൂടി. (അവസാനിപ്പിച്ചു ഒരു വിധത്തില്‍)

വാല്‍കഷ്ണം: ഇന്നു അളിയന്‍ പെണ്ണൊക്കെ കെട്ടി രണ്ടു കുട്ടികളുമായി കഴിയുന്നു, സുഖമായി, സന്തോഷത്തോടെ, അപ്പഴും ഞാന്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക്"

16 comments:

പകല്‍കിനാവന്‍ | daYdreaMer said...

ദേ കെടക്കുന്നു ... ഒരു കൊടം... ((ഠേ))...!! പിന്നെ വരാം... വായിച്ചില്ല...!!

Anil cheleri kumaran said...

ഒരു മോഹന്‍ലാല്‍ സിനിമ പോലെ രസകരമായ ക്ലൈമാക്സ്. കുറുപ്പ് ആളു ചില്ലറക്കാരനല്ലല്ലോ. നാട്ടില്‍ വലിയ പേരായിക്കാണുമല്ലോ അതിനു ശേഷം. ഇഷ്ടപ്പെട്ടു.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ... ഇത്തവണ സംഗതി കൊഴുത്തു... ഉദാഹരണ സഹിതമുള്ള ഈ എഴുത്ത്... പിന്നെ ആദ്യ ഭാഗം വായിക്കാത്തവര്‍ക്കായ് ഒരു ലിങ്ക് മുകളില്‍ കൊടുക്കാം... ഒപ്പം ഒരു വാണിങ്ങും ... !
ഓ ടോ: പിന്നെ ആ അളിയന്‍ കല്യാണം കഴിച്ചു അല്ലെ.. അവന്റെ പാട് അവനറിയാം..
ഈ കല്യാണം എന്ന് പറയുന്നതു ഓര്‍ക്കാപ്പുറത്ത് തലേടെ പിറകില്‍ രണ്ടെണ്ണം കിട്ടണ പോലെയാ... :)

ശ്രീ said...

അവസാന ഭാഗത്തെത്തിയപ്പോള്‍ കണ്ണു അറിയാതെ നിറഞ്ഞല്ലോ മാഷേ... ടച്ചിങ്ങ്!

അരുണ്‍ കരിമുട്ടം said...

ലവന്‍ എന്തായാലും പെണ്ണു കെട്ടി.കുറുപ്പേ നാട്ടില്‍ പോയി മറ്റൊരു സേതുമാധവനാകാന്‍(കിരീടം) നോക്കുന്നോ.അവിടെ ഒരു കൊട്ടേഷന്‍ സംഘത്തിന്‍റെ തലവന്‍ പോസ്റ്റുണ്ട്.

രാജീവ്‌ .എ . കുറുപ്പ് said...

പകലെ തേങ്ങ അടിച്ചതിനു നന്ദി,
കുമാരേട്ടാ ഒത്തിരി നന്ദി, പ്രോല്‍സാഹനത്തിനും നന്ദി
ശ്രീയേട്ടാ നന്ദി നന്ദി നന്ദി,
അരുണ്‍ അതില്‍ പിന്നെ നാട്ടില്‍ പോയാല്‍ ചെറിയൊരു സേതു ആവാന്‍ ചാന്‍സ് കിട്ടിയതാണ്, വെട്ടു കിട്ടും എന്ന് മനസിലായി

ശ്രീഇടമൺ said...

കല്ലുകള്‍ പെറുക്കി മാവില്‍ എറിഞ്ഞും,
പ്രാവിനെ ഓടിച്ചും,
കശുവണ്ടി കട്ട് കോല്‍ ഐസ് തിന്നും
ഞങ്ങള്‍ നടന്നു.
ആ പഴയ സ്കൂള്‍ മുറ്റത്തു കൂടി.

നന്നായിട്ടുണ്ട്.....
ആശംസകള്‍...*

സായന്തനം said...

ഹഹ..കുറുപ്പേട്ടാ.. കൊള്ളാം..ഇഷ്ടപ്പെട്ടു ഈ അനുഭവം..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുറുപ്പെ, വിശദമായിട്ട് പിന്നെ വായിക്കാം. സമയക്കുറവാണ് പ്രശ്നം. കമന്റ് വായിച്ചിട്ട് ഇടാം എന്ന് കരുതിയതാണ്. പക്ഷെ, ആ പോട്ടം ണ്ടല്ലോ? അത് കണ്ടപ്പോ സഹിച്ചില്ല. കൊതിപ്പിച്ചു. ഇന്നിനി രണ്ടെണ്ണമടിക്കാതെ ശരിയാവില്ല. ഒരു കമ്പനി ഇല്ലാത്തതാണ് പ്രശ്നം.

ചിയേര്‍ഴ്സ്..

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീഇടമൺ
സായന്തനം said...
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
ഒത്തിരി ഒത്തിരി നന്ദി, രാമേട്ടാ കമ്പനി വേണേല്‍ ഒന്നു വിളിച്ചാല്‍ മതി, കുറുപില്ലേ കൂടെ

SreeDeviNair.ശ്രീരാഗം said...

നന്നായിരിക്കുന്നു...
ഇഷ്ടമായീ..
മരിക്കാത്ത ഓര്‍മ്മകള്‍
മനസ്സിനെ മയക്കുന്നു

സസ്നേഹം,
ചേച്ചി

Unknown said...
This comment has been removed by the author.
Unknown said...

പൊളപ്പൻ ആത്മകഥ..
നമ്മളും പണ്ട് എകദേശം ഇതുപോലെ ഒക്കെ തന്നെയായിരുന്നു.. അതുകൊണ്ട് വായനക്കും ഒരു ത്രില്ലുണ്ടായിരുന്നു.
രസകരമായ എഴുത്ത് സമ്മാനിച്ചതിന് കുറുപ്പിന് എന്റെ വക ഒരു ഫുള്ള്.

കിരീടം സ്റ്റൈലും കലക്കി..

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീദേവി ചേച്ചി, നിറഞ്ഞ നന്ദി

തൂലിക ജാലകം നന്ദി, നന്ദി നിറഞ്ഞ നന്ദി
പിന്നെ ഫുള്‍ അടിക്കാന്‍ കമ്പനി തരണം

the man to walk with said...

:)

സബിതാബാല said...

കാട്ടൂര്‍ ഹോളിഫാമിലി സ്കൂള്‍ അല്ലേ?പള്ളിസ്കൂള്‍ എന്നും ഒരു പേരുണ്ട്...കാരണം അതിന്റടുത്തുള്ള പള്ളിതന്നെ.പക്ഷേ അതോര്‍ക്കുമ്പോളേ പേടിയാ .എന്താണെന്നോ ആദ്യം ഓര്‍മ്മവരുന്നതു പള്ളിയുടെ തെക്ക് വശത്തുള്ള സെമിത്തേരി...രണ്ടാമതു അവിടുത്തെ ഒരുടീച്ചറിന്റെ മോന്‍ സ്വന്തം സഹോദരനെ അറിയാതെ കൊന്നത്....പേടിയാവുന്നു...