Wednesday, December 17, 2008

ചീവീടിന്റെ പിണക്കം

ഇനി ചീവിടിനെ പരിചയപ്പെടാം. എന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവനുള്ള ഒരു കുഴപ്പം എന്നാല് എന്ത് പറഞ്ഞാലും തെറ്റി പോവും. നല്ല അടിപൊളി വെടികെട്ടുകാരന് ആണ് ചീവീട്. തര്ക്കിക്കാന് ബഹുമിടുക്കന്. പക്ഷെ പുള്ളിക്കാരന് ഇടക്കിടക്കു കവിള് (ഫൌള്) അടിക്കുന്ന കാരണം വഴക്കുണ്ടാക്കുന്ന ആള്ക്കാര് പോലും ചിരിച്ചു മറിഞ്ഞു അവനെ തല്ലാതെ പോയ്ക്കളയും. ഇടയ്ക്ക് പണിക്കു പോകാത്ത ദിവസം ഇവന് മറിയാമ്മ ചേച്ചിടെ കടയില് നില്ക്കും. അന്ന് അവിടെ വച്ചു അവന് ഒരു പുതിയ പൈസ കണ്ടു പിടിച്ചു. അതിന്റെ പേരാണ് "ഒമ്പതര രൂപ അമ്പതു പൈസ". ബാക്കി മേടിക്കാന് പോലും നില്ക്കാതെ ആള്ക്കാര് ഓടിയത് പഴയ ചരിത്രം.

ഞങ്ങള് ഒരിക്കല് ഗംഭീരമായി പിണങ്ങി. കുറെ നാള് മിണ്ടാതെ നടന്നു. അതിന്റെ കാരണം. എന്റെ വീട്ടില് കുറച്ചു പണി നടന്നു കൊണ്ടിരിക്കുന്ന സമയം. ആശാരിമാര് തടി പണിയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നു. അന്നേരം മൂത്താശാരി എന്നെ വിളിച്ചിട്ട് പറഞ്ഞു കുറച്ചു ആണി വാങ്ങി കൊണ്ടു വരന്. ഞാന് സൈക്കിള് എടുത്തു റോഡില് വന്നു. അന്നേരം പാവം ചീവീട് പനി മൂലം അനങ്ങാന് വയ്യാതെ റോഡിലേക്ക് പയ്യെ പയ്യെ വന്നു. ഞാന് പറഞ്ഞു "വാടാ നമ്മല്ല്ക്ക് ഒന്നു കലവൂര് ജംഗ്ഷനില് പോയി വരം". അവന് പറഞ്ഞു "എടാ എനിക്ക് വയ്യടാ, നി പോയിട്ട് വാ, ഞാന് നിന്റെ വീട്ടില് കാണും, ഇച്ചിരി ചൂടുവെള്ളം കുടിക്കണം." ഞാന് പിന്നെയും നിര്ബന്ധിച്ചു പറഞ്ഞു "എടാ അങ്ങോട്ടും ഇങ്ങോട്ടും ഞാന് ചവിട്ടാം, എനിക്കൊരു കൂട്ടാവുമല്ലോ, ശടെന്നു പോവുന്നു, ശടെന്നു വരുന്നു." അവന് ദയനീയമായി പറഞ്ഞു "എടാ എന്റെ കൈയില് പത്തു പൈസ ഇല്ല, നിന്റെ കൈയില് നിന്നും കടം മേടിച്ച പൈസ ഇന്നു രാവിലെ ജോര്ജ് ഡോക്ടര്ക്ക് കൊടുത്തെ ഉള്ളു, റെസ്റ്റ് എടുക്കണം എന്നും, രണ്ടു ദിവസം കുളിക്കരുത് എന്നും പറഞ്ഞു". ഒടുവില് അവനെ ഞാന് നിര്ബന്ധിച്ചു സൈക്ലിന്റെ പിന്നില് ഇരുത്തി ഞങ്ങള് കലവൂര്ക്ക് തിരിച്ചു. കലവൂര് ജംഗ്ഷനില് എത്തി. എനിക്കാണേല് റോഡ് ക്രോസ് ചെയ്തു അപ്പുറത്ത് പോണം. അന്നേരം ചീവീട് പറഞ്ഞു "ഞാന് ഗോപന്റെ കടയില് ഇരിക്കാം, നീ പോയിട്ട് പെട്ടന്ന് വാ എന്ന് പറഞ്ഞു". ഞാന് ഭാസി ചേട്ടന്റെ കടയില് ചെന്നു ആണി പറഞ്ഞു, അന്നേരമാണ് ഓര്ത്തത് ദൈവമേ എത്ര inchu വേണം എന്ന് ചോദിച്ചില്ല, അവിടെ ഇരുന്നു തന്നെ ഞാന് പുള്ളിയുടെ കടയില് നിന്നും വീട്ടിലേക്ക് ഫോണ് ചെയ്തു ആശാരിയോടു ചോദിച്ചു, അന്നേരം അമ്മ പറഞ്ഞു "എടാ നി എളുപ്പം വാ, പാസ്പോര്ട്ട് വേരിഫിക്കേഷന് നടത്താന് പോലീസ് വന്നു എന്ന്". ഞാന് അത് കേട്ടതും ആണിയും മേടിച്ചു വീട്ടിലേക്ക് പറന്നു. ചീവീടിന്റെ കാര്യം മറന്നു പോയി.

അങ്ങനെ പരിപാടി എല്ലാം കഴിഞ്ഞു ഞാന് പയ്യെ ഊണും കഴിച്ചു റോഡിലേക്ക് വന്നു. ഏകദേശം ഒരു ഒന്നു ഒന്നര മണിക്കൂര് കഴിഞ്ഞു അന്നേരം എന്ന് ഓര്ക്കണം. അന്നേരം തെക്കു നിന്നും ഒരു ഓട്ടോ വരുന്നു. അതില് നിന്നും തല ഇട്ടു പുറത്തേക്ക് ഇരുന്നു എന്നെ തെറി വിളിക്കുന്ന ചീവീട്. അന്നേരം ആണ് ഞാന് ഓര്ത്തത് ദൈവമേ ഇവന്റെ കാര്യം ഞാന് മറന്നു പോയി. ഞാന് പതിയെ മുണ്ട് മടക്കി കുത്തി. ഇന്നു ഇടി ഉറപ്പു. ഞാന് കുറച്ചു ഓടി തിരിഞ്ഞു നിന്നു. ഓട്ടോ നിര്ത്തുന്നതിനു മുന്പേ അവന് ശ്രീനിവാസന് ചാടുന്ന പോലെ ചാടി ഇറങ്ങി അലറാന് തുടങ്ങി "എടാ കുറുപ്പേ @#$%&* കടം മേടിച്ചാടാ ഓട്ടോ വിളിച്ചു വന്നെ, എന്തിനാടാ അങ്ങനെ ചെയ്തേ എന്ന് " എന്റെ കൂടുകാര് അന്തം വിട്ടു നിന്നു, എന്നിട്ട് അവനെ വട്ടം പിടിച്ചു, എന്നട്ട് കാര്യം തിരക്കി. അവന് കാര്യങ്ങള് എല്ലാം പറഞ്ഞു. എന്നോട് കൂട്ടുകാരും ചോദിച്ചു "എന്താടാ കുറുപ്പേ പറ്റിയേ, നീ എന്ത് പരിപാടി ആണ് കാണിച്ചേ എന്ന് " ഞാന് നിസഹായനായി പറഞ്ഞു. "അളിയാ ഞാന് മറന്നു പോയെടാ" അത് കേട്ടതും ചീവിടിന്റെ നിയന്ത്രണം വിട്ടു എന്റെ പിന്നാലെ പാഞ്ഞു. "ഞാന് ജീവനും കൊണ്ടു ഓടി, അന്നേരവും അവന് പറഞ്ഞു "അവനോടു ഞാന് മര്യാദക്ക് പറഞ്ഞതാ വരുന്നില്ല എന്ന്, അന്നേരം അവന് ഭയങ്കര മൃദംഗം (നിര്ബന്ധം എന്നാണ് അവന് ഉദേശിച്ചത്) എന്നെ കൊണ്ടു പോണമെന്ന്, ചോദിച്ചപ്പോള് പറയുന്നു മലന്നു പോയെന്ന്" ഓട്ടത്തിന്റെ ഇടയിലും ഞാന് ചിരിച്ചു പോയി. ഒടുവില് ഗതിയില്ലാതെ അമ്പല കുളത്തില് ചാടി. അവനും പിന്നാലെ. ഒടുവില് മുങ്ങാം കുഴിയിട്ട് അവന് എന്നെ പിടിച്ചു ശരിക്കും ഇടിച്ചു. പനി കാരണം രണ്ടു ദിവസം കുളിക്കരുത് എന്ന് ഡോക്ടര് വാണിംഗ് കൊടുത്ത അവന് കരക്ക് കേറിയതും തല കറങ്ങി താഴെ പോയി.

ഒടുവില് പൊക്കി കൊണ്ടു ഹോസ്പിറ്റലില് പോയി. ജോര്ജ് ഡോക്ടര് ഇവനെ തെറി ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു. "ഇന്നു രാവിലെ ഒരു injuction കൊടുത്തു, മരുന്നും കൊടുത്തു റെസ്റ്റ് എടുക്കട, കുളിക്കരുത് എന്നും പറഞ്ഞ വിട്ട അവന് കുളിച്ചിട്ടു തോര്ത്തുക പോലും ചെയ്യാതെ വന്നേക്കുന്നു, അല്ല ഇവന് എന്താ കാണിച്ചേ" എന്ന് ചോദിച്ചു എന്നോട്. പാവം ട്രിപ്പ് കൊടുത്ത മയക്കത്തില് ആയി പ്പോയി. ഞാന് പറഞ്ഞു "ക്ലബ്ബിന്റെ നീന്തല് മല്സരത്തില് പന്കെടുതതാണ് സാറെ. പറഞ്ഞാല് കേക്കെണ്ടേ ". ഡോക്ടര് അവനെ നോക്കി എന്തെക്കെയോ പിറുപിറുത്തു (തെറി ആവും ഉറപ്പല്ലേ) . അവന് ഉണരുന്നതിനു മുന്പ് അമ്പലക്കടനെ ദൌത്യം ഏല്പിച്ചു ഞാന് മുങ്ങി.

തിരിച്ചു ഹോസ്പിറ്റലില് നിന്നും ഡിസ്ചാര്ജ് ചെയ്തു വന്നിട്ട് അവന് എന്നോട് കുറെ നാള് മിണ്ടാതെ നടന്നു. എന്താ കാരണം എന്ന് എനിക്കറിയില്ല, ഞാന് അവന്റെ മുന്പില് പെട്ടതുമില്ല, പേടിച്ചിട്ടല്ല, ബോധം വീണപ്പോള് ഡോക്ടര് അവനെ അമ്മയുടെ മുന്പില് ഇരുത്തി ശാസിച്ചു എന്നോ, അമ്മ വീട്ടില് എത്തിയതും അവനെ ചൂലിനു തല്ലിയെന്നോ എന്നൊക്കെ പറേന്നു, ആര്ക്കറിയാം.

Thursday, December 11, 2008

നമ്മളുടെ കുട്ടികള്‍ എത്ര ഭാഗ്യവാന്മാര്‍

ഏറുചൂണ്ടയില്‍ എന്നെ നോക്കി കരഞ്ഞ പള്ളത്തിയെ
തിരികെ വിട്ടു മുങ്ങാംകുഴിയിട്ട എന്‍റെ
നന്മ നിറഞ്ഞ ഓര്‍മ്മകള്‍...
ഇരുനില മാളിക പണിയാന്‍
നെഞ്ചു തകര്‍ന്നു കുത്തിയൊലിച്ചു
മാഞ്ഞുപോയ എന്‍റെ ആമ്പല്‍ക്കുളവും. (കടപ്പാട്‌ : പകല്‍ കിനാവന്റെചിറകുള്ള ഓര്‍മ്മകളില്ലായിരിക്കും എന്ന കവിതയില്‍ നിന്നും)


ഇതും ഒരു കുഞ്ഞുമനസിന്റെ ആഘോഷം തന്നെ അല്ലെ?



ചിത്രങ്ങള്‍ക്ക് കടപ്പാട്‌ : സിഫി ആന്‍ഡ് ഗൂഗിള്‍

Thursday, December 4, 2008

ഡിങ്കന്റെ മരണം

കലവൂരിന്റെ അഭിമാനമാണ് ഡിങ്കന്‍ രാജേഷ്, ഈയുള്ളവന്റെ പണി എന്ന് പറഞ്ഞാല്‍ കയറിന്റെ തടുക്ക്‌ നെയ്യുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. നല്ല അടിപൊളി നെയ്തുകാരന്‍ ആണ്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവര്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. നല്ല ഭംഗിയായി ക്രിക്കറ്റ് കളിക്കും. നല്ല ഉറച്ച ശരീരം, വിരിഞ്ഞ മാറ്, മുഴച്ചു നില്ക്കുന്ന മസിലുകള്‍ ആണെന്കിലും അരക്ക് താഴോട്ടു നീളക്കുരവുണ്ട്. അതുകൊണ്ട് പുള്ളി മസില്‍ പിടിച്ചു നിന്നാല്‍ ഒരു ഡിങ്കന്റെ ഷേപ്പ് വരും. അത് കൂടാതെ പുള്ളിക്കാരന്‍ പ്രീതികുളങ്ങര അമ്പലത്തില്‍ receipt എഴുതാന്‍ ഇരിക്കും. ഒരേ ഒരു പ്രശ്നം പുള്ളികാരന് എന്നും മലയാളം എഴുതുമ്പോള്‍, കുനിപ്പ്‌, വള്ളികള്‍, ഇങ്ങനെ ഉള്ള സങ്ങതികള്‍ മാറി പോവും. കാരണം ഒരിക്കല്‍ അമ്പലത്തില്‍ കുറച്ചു പേര്‍ വന്നു പുള്ളിക്കാരന്റെ കുത്തിനു പിടിച്ചു. അതില്‍ പിന്നെ ഡിങ്കന്‍ ആ പരിപാടി നിര്ത്തി. കുത്തിനു പിടിക്കാന്‍ കാരണം മറ്റെന്നുമല്ല രക്ഷസിനു പാല്‍പായസം എന്നത് പുള്ളി എഴുതി കൊടുത്തത് "രാക്ഷസനു പാല്‍പ്പായസം" എന്നായി പോയി. ഇതൊക്കെ പുള്ളിക്കാരന്റെ വീര സാഹസിക കഥകളിലെ ഒരേട്‌ മാത്രം.

അങ്ങനെ ഡിങ്കനും കല്യണം കഴിക്കാന്‍ തീരുമാനിച്ചു. കാരണം പുള്ളി കുറച്ചൊന്നുമല്ല പെണ്ണ് കണ്ടത്. ഒത്തിരി കണ്ടു. ഞാനും അവധിക്കു വരുമ്പോള്‍ എന്നെയും കൂടി പോയിട്ടുണ്ട്. എന്നെ കൊണ്ടു പോകുന്ന ഉദ്ദേശം, ഞാനാണ്‌ ഫൈനല്‍ പറയുക. "എടാ അവളുടെ മൂക്ക് ശരിയല്ല, മുടി കുറവാണു, ഇച്ചിരി അഹങ്കാരിയാണ്" എന്നൊക്കെ. എന്റെ അഭിപ്രായം കേട്ടാല്‍ ഡിങ്കന്‍ ഉടനെ പറയും "REJECTED" പാവം ബ്രോക്കെര്‍മാര്‍ ഇവന് കണ്ടു പേടിച്ചു കലവൂര്‍ ഏരിയ തന്നെ മാറ്റിപിടിച്ചു. അവന്റെ തള്ളേടെ പ്രാര്ത്ഥന കൊണ്ടോ ആ പെണ്ണിന്റെ ഗതികേട് കൊണ്ടോ എന്തോ ഇത് എന്തായാലും ഉറപ്പിച്ചു. കാരണം അവന്‍ ഒറ്റക്കാണ് രണ്ടും കല്‍പ്പിച്ചു പെണ്ണ് കാണാന്‍ പോയത്. അങ്ങനെ ആഖോഷ പൂര്‍വ്വം കല്യാണം നടന്നു. കെട്ട് നടന്നപ്പോള്‍ ജനങ്ങള്‍ കുരവ ഇട്ടപ്പോള്‍ അളിയനും അറിയാതെ കുരവ ഇട്ടു പോയി. ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു പെട്ടന്ന് ഞാന്‍ മഹാദേവയില്‍ തുണ്ട് കാണുവായിരുന്നു എന്ന് ഓര്‍ത്തു പോയി. താലി കെട്ടാന്‍ കഴുത്തേല്‍ വച്ചതും ഇവന്റെ അമ്മായിമാരും എല്ലാരും അതേല്‍ പിടിക്കാന്‍ ഇടിച്ചപ്പോള്‍ "ഭാനു അമ്മായീ മാറി നിന്നെ, എനിക്കറിയാം കെട്ടാന്‍" എന്ന് പറഞ്ഞു പെണ്ണിന്റെ അപ്പനെ ഞെട്ടിച്ച വില്ലാളി വീരന്‍, വീര മണി ഡിങ്കന്‍.

ഡിങ്കന് ഈ പെണ്ണുങ്ങളുടെ മനശാസ്ത്രം അത്ര വലിയ പിടിയില്ല. പ്രത്യേകിച്ചും സെക്സ് എന്ന സാധനം. പുള്ളിക്കാരന് വേറൊരു പേടിയും ഉണ്ടായിരുന്നു, സെക്സ് ഫേല്‍ ആയാല്‍ പെണ്ണ് മറ്റുള്ളവരുടെ കൂടെ ഓടിപ്പോവുമോ എന്ന്. കാരണം ആ സമയത്തു ഞങ്ങളുടെ അവിടെ ഒളിച്ചോട്ടം അതിന്റെ ഉച്ച സ്ഥായിയില്‍ കത്തി നില്ക്കുന്ന സമയം. മരണം പോലും മാറി നിന്നിട്ട് ഒളിച്ചോട്ടത്തിന് ഫുള്‍ സപ്പോര്‍ട്ട് ചെയ്തു. ഡിങ്കന്‍ ഇതിനെ കുറിച്ചു എന്നോട് ചോദിച്ചു. "ഞാന്‍ പകുതി തമാശയായും കാര്യമായും പറഞ്ഞു "അളിയാ നീ അവളെ വെറുതെ ഇരിക്കാന്‍ സമ്മതിക്കരുത്, ഇരുപത്തി നാല് മണിക്കൂറും സെക്സ് ചെയ്തോണ്ടിരിക്കണം, ഇല്ലേല്‍ അവളും പെണ്ണല്ലേ, പറയാന്‍ പറ്റില്ലേ" എന്ന് പറഞ്ഞു നിര്ത്തി. ഉടന്‍ അവന്റെ മറുപടി വന്നു "പിന്നെ അങ്ങനെ ഒന്നുമില്ല, എല്ലാ പെണ്ണുങ്ങളും ഒരു പോലല്ലോ, ആണോ ?". ഞാന്‍ പറഞ്ഞു" ഹേ അങ്ങനെ ആവില്ലേ ആവുമോ?". അവന് ഭ്രാന്ത് പിടിച്ചു എന്നെ തെറിയും പറഞ്ഞു എന്തൊക്കെയോ തീരുമാനിച്ചു വീട്ടിലേക്ക് പോയി. പക്ഷെ കളി കാര്യമായി, 10 കിലോമീറ്റെര്‍ ജോലിക്ക് പോണ ഡിങ്കന്‍ മുന്പ് ബ്രേക്ഫാസ്റ്റ് / lunch / ചാര്‍മിനാര്‍ cigarette ഇത്യാദി സാധനങ്ങള്‍ കൂടെ കൊണ്ടു പോണ അവന്‍ ഈ പരിപാടി നിര്ത്തി. എന്നിട്ട് രാവിലെ എട്ടു മണിക്ക് ഇറങ്ങിയാല്‍ പത്തു മണിക്ക് വീട്ടിലെത്തും. പിന്നെ അര മണിക്കൂര്‍ അങ്കത്തട്ടില്‍ പിന്നെ വീണ്ടും പോവും. ഉച്ചക്ക് ഒരു മണിക്ക് ചോറുണ്ണാന്‍ ലാന്‍ഡ്‌ ചെയ്യും. വീണ്ടും അങ്കം തുടങ്ങും. അതും പോരാഞ്ഞിട്ട്‌ 4 മണിക്ക് ചായ കുടിക്കാന്‍ വരും, അന്നേരം പിന്നെ ഉറുമി വീശല്‍. രാത്രിലെ കാര്യം പിന്നെ പറയണ്ടല്ലോ, തകര്‍പ്പന്‍ പൂഴി കടകന്‍. ഞങ്ങള്‍ ഇവന് വന്ന മാറ്റം ശ്രദ്ധിക്കുന്നു എങ്കിലും പുതു മോടിയല്ലേ സ്നേഹ കൂടുതല്‍ കൊണ്ടായിരിക്കും, ഒരു മാസം കഴിയട്ടെ അന്നേരം കണ്ടോ അങ്കത്തട്ടില്‍ മുറിച്ചുരികയുമായി തളര്‍ന്നിരുക്കുന്ന ആ ഒരു അവസ്ഥ.

കാര്യം ഇതൊക്കെ ആണെങ്കിലും അതൊരു നല്ല പെന്കൊച്ചു തന്നെ ആയിരുന്നു. അത് ആകെപ്പാടെ കുഴഞ്ഞു ഇവന്റെ ഈ അങ്കവും വീരാളി പട്ടു ഉടുക്കലും കാരണം. കുടുംബത്തില്‍ പിറന്ന കൊച്ചല്ലിയോ. ശാരീരിക അസ്വാസ്ഥ്യം വേറെ. ഒടുവില്‍ സംഭവിക്കേണ്ടത്‌ സംഭവിച്ചു. പെണ്ണ് പിണങ്ങി വീട്ടില്‍ പോയി. കാര്യം ആര്ക്കും ഒട്ടും അറിയാന്‍ പാടില്ല. പെണ്ണ് ഒട്ടു ഒന്നും പറയുന്നുമില്ലാ. പിന്നെ വീട്ടുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച തുടങ്ങി. ഡിങ്കന്‍ ആകെപ്പാടെ തകര്‍ന്നു. അവന്‍ മേടിച്ചു തന്ന കള്ളുകുടിച്ചു ഞങ്ങള്‍ അവനെ കുറ്റം പറഞ്ഞു. കാരണം അവനും കാര്യം പറയുന്നില്ലാ. കണ്ടതിലെയും, എലിപ്പന ഷാപ്പിലേയും കള്ളുകുപ്പി തീരുന്നതല്ലാതെ ഒരു പുരോഗതി ഉണ്ടായില്ല. ഞാന്‍ അന്നേരം കുരു പൊട്ടി അവനെ തെറി പറഞ്ഞു. അത് വരെ പിടിച്ചു നിന്ന ഡിങ്കന്‍ ചാടി എനിട്ട്‌ എന്നിട്ട് ഒറ്റ കരച്ചില്‍ വിത്ത് ഡയലോഗ്. "ഈ കുറുപ്പ് *&^%$ ഒറ്റ ഒരുത്തന്‍ കാരണമാ ഇതെല്ലം, ഒന്നും വേണ്ടായിരുന്നു, പാവം അവളെ ഞാന്‍ എന്തോരം വിഷമിപ്പിച്ചു". അങ്ങനെ അവന്‍ അങ്കത്തിന്റെം താളി ഓടിക്കലിന്റെം കഥ പറഞ്ഞു. അത് കേട്ടു ഞങ്ങള്‍ പൊട്ടി ചിരിച്ചു. ഞാന്‍ പറഞ്ഞു "അവല്ല്ക് നിന്നെ എന്തോരം ഇഷ്ടമാണ്, അതെല്ലേ ആരോടും ഒന്നും പറയാതെ നിന്റെ ചുരിക വീശലിനും, വാള്‍ പയറ്റിനും അവള്‍ ഉണ്ണി ആര്‍ച്ചയെ പോലെ കൂടെ നിന്നെ, ഞാന്‍ അന്ന് തമാശക്ക് പറഞ്ഞതു നീ എത്ര വേഗം പ്രയോഗത്തില്‍ കൊണ്ടു വരുമെന്ന് ഓര്‍ത്തില്ല. സെക്സ് എല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. നമ്മള്‍ക്കൊരു കാര്യം ചെയ്യാം എന്തായാലും നാളെ മഹിള സമാജംകാര്‍ compramise വച്ചിട്ടില്ലേ. അവളും വരുമല്ലോ, നമ്മള്‍ക്ക് എല്ലാം ശരിയാക്കി വരം". അങ്ങനെ ഞങ്ങള്‍ മടങ്ങി. ഡിങ്കനും ഞങ്ങളും പിറ്റേന്ന് ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് പോയി. ഡിങ്കന്‍ മാപ്പൊക്കെ പറഞ്ഞു കെട്ടി പിടിച്ചു പൊട്ടികരഞ്ഞു. അങ്ങനെ എല്ലാം ശരിയായ സന്തോഷത്തില്‍ ഞങ്ങള്‍ ഷാപ്പിലെക്കും ഡിങ്കനും പെണ്ണും സ്ലോ motion-നില്‍ അവന്റെ വീട്ടിലോട്ടും പോയി. അന്ന് ആ പെന്കൊച്ചു മഹിള സമാജം പ്രസിഡന്റ് സാവിത്രി ടീച്ചറോട്‌ കരഞ്ഞു പറഞ്ഞതു എന്താണെന്നു അറിയാമോ. "എന്റെ ടീച്ചറെ എനിക്ക് ഇങ്ങേരു വീട്ടിലുള്ളപ്പോള്‍ കുനിഞു നിന്നു ഒന്നു അരക്കാന്‍ പോലും പേടിയാണെന്ന്". അസൂയക്കാര്‍ പറഞ്ഞതാണെന്നും പറയുന്നുണ്ട്.

അങ്ങനെ അവരുടെ ദാമ്പത്യം 4-5 വാരങ്ങള്‍ പിന്നിട്ടു സൂപ്പര്‍ ഹിറ്റിലോട്ടു നീങ്ങാന്‍ തുടങ്ങി. അന്ന് പതിവുപോലെ പണി കഴിഞ്ഞു ഡിങ്കന്‍ തിരിച്ചെത്തി. പതിവുപോലെ ഞങ്ങള്‍ എന്റെ വീടിന്റെ വടക്കേ വെളിയില്‍ ഒത്തുകൂടി. ഓരോ വിശേഷങ്ങളുമായി പോയി. എന്റെ വീടിനടുതാണ് ഡിങ്കന്‍ വീട്. പോകുന്ന വഴി ചെറിയൊരു കുറ്റികാടും ഒരു ആള്തമാസമില്ലാത്ത ഒരു വീടും പൊട്ടി പൊളിഞ്ഞ ഒരു കക്കൂസും ഉണ്ട്. ഇരുട്ടായതിനാല്‍ ഒന്നും കാണാനും സാധിക്കില്ല. പെട്ടന്ന് ഡിങ്കന്റെ കാലില്‍ എന്തോ കടിച്ചു. ഒപ്പം ഒരു ശീല്‍ക്കാരവും. അലറികൊണ്ട് ഡിങ്കന്‍ നിലം പതിച്ചു. ഞങ്ങള്‍ കരച്ചില്‍ കേട്ടു ഓടിച്ചെന്നപ്പോള്‍ ഇവന്‍ കൈലി കീറി മുട്ടിനു താഴെ കെട്ടുന്നു. ഇടിതാങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ പാദത്തില്‍ മുറിവും, ചെറുതായി ചോരയും പൊടിക്കുന്നു. ഞങ്ങള്‍ അവിടെ നോക്കിയെന്കിലും ഒന്നും കണ്ടില്ല. എരിവു സുരേഷ് ഉടന്‍ പറഞ്ഞു " ഇത് മൂര്‍ഖന്‍ തന്നെ, നല്ല വിഷം ഉള്ളതാണെന്ന് തോന്നുന്നു. നേരെ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞു ലെവനെ താങ്ങി പിടിച്ചു എന്നീല്‍പ്പിച്ചു. ഡിങ്കന്‍ അലറി കരയാന്‍ തുടങ്ങി. "ഞാന്‍ മരിച്ചു പോവുമെടാ, എനിക്ക് ഉറപ്പാണ്‌, എന്നെ ആരോ വിളിക്കുന്നുണ്ട്, ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു പാമ്പ് കടിച്ചു മരിക്കുനതായി, എന്നെ വീട്ടിലോട്ടു കൊണ്ടു പോകോ, എനിക്കിന്റെ അച്ഛനേം അമ്മയും അനിയനേം പെണ്ണും പിള്ളേം കണ്ടു യാത്ര പറയണം. നിങ്ങള്‍ എന്നെ മറക്കുമോട" എന്നൊക്കെ പുലമ്പി കൊണ്ടിരുന്നു. അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കൂട്ട കരച്ചില്‍. ഡിങ്കന്‍ എല്ലാരോടും കെട്ടിപിടിച്ചു മരിക്കുനതിനു മുന്പ് യാത്ര പറഞ്ഞു. അവന്റെ അമ്മ ബോധം കേട്ടു നിലത്തു വീണു. ഭാര്യ വലിയ വായില്‍ നിലവിളി തുടങ്ങി. അനിയന്‍ ഇടി കൊണ്ട തെങ്ങ് പോലെ വിറച്ചു കരിഞ്ഞു നിന്നു. ഹോസ്പിറ്റലില്‍ പോകാന്‍ വാഹനം എത്തിയപ്പോള്‍ ഡിങ്കന്‍ രണ്ടും കല്‍പ്പിച്ചു ഭാര്യയുടെ കൈ പിടിച്ചു അനിയനെ ഏല്പിച്ചു എനിട്ട്‌ അനിയനോട് പറഞ്ഞു "നിന്റെ ചേട്ടത്തിയെ ഇനി നീ നോക്കണം, ഇവന്മാരെ എനിക്ക് വിശ്വാസമില്ല, നി ഇവളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം, അണ്ണന്‍ പോകെനു കേട്ടാ, ഞാന്‍ മുകളില്‍ ഇരുന്നു ഇതെല്ലം കണ്ടു സന്തോഷിക്കും, തെക്ക് പുറത്തെ പുളിമാവിന്റെ കൊമ്പ് തന്നെ വെട്ടണം എന്നെ ദഹിപ്പിക്കാന്‍, അച്ഛന്‍, അമ്മ അവരെ പൊന്നുപോലെ നോക്കണം" എന്ന് പറഞ്ഞു ഞങ്ങളുടെ തോളില്‍ കേറി വാഹനത്തില്‍ എത്തി. അവന്റെ വീട്ടില്‍ കൂട്ട കരച്ചില്‍ ഉയര്ന്നു. വാഹനം ആലപ്പുഴ മെഡിക്കല്‍ കോളേജ് ലെക്ഷ്യമാക്കി പാഞ്ഞു. ഡിങ്കന്‍ വാവിട്ടു കരയുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തു. ഞങ്ങളുടെ സമാധാനങ്ങള്‍ അവിടെ വില പോയില്ല, പതിയെ അവന്റെ ബോധം മറയാനും തുടങ്ങി. നിര്‍ഭാഗ്യം എന്ന് പറയെട്ടെ ശവകോട്ട പാലത്തില്‍ ഞങ്ങളുടെ വാഹനം മറിഞ്ഞു. എല്ലാവര്ക്കും സാരമായ രീതിയില്‍ പരുക്ക് പറ്റി. ബോധമില്ലഞ്ഞ ഡിങ്കന് ഒരു പോറല്‍ പോലും പറ്റിയില്ല. ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തി ഞങ്ങള്‍ ഡിങ്കനെ ഒരു വിധത്തില്‍ എടുത്തു അകത്തു കേറ്റി. അതിന് പുറകെ ഡിങ്കന്റെ വീട്ടുകാരും എത്തി. ഞങ്ങള്‍ മരുന്നും എല്ലാം വച്ചു തിരിച്ചു വരുമ്പോള്‍ ഡിങ്കന് ബോധം വന്നു. അവന്‍ അവിടെ കിടന്നു ചുറ്റും നോക്കി, അമ്മ അച്ഛന്‍, അനിയന്‍, ഭാര്യ, പിന്നെ വൈറ്റ് വാഷ് തെറിച്ചു വീണ പോലെ അവിടെ അവിടെ വെളുത്ത പഞ്ഞിയുമായി കൂടുകാര്‍. എന്ത് ഞാന്‍ ചത്തില്ലേ, അവന്‍ കാലേല്‍ നോക്കി, ഒന്നും ചെയ്തിട്ടില്ല, കെട്ടുമില്ല. അവന് ഒന്നും മനസിലായില്ല. അവന്‍ ഭാര്യോടു ചോദിച്ചു "ഞാന്‍ ചത്തില്ലേ, ഡോക്ടര്‍ എന്ത് പറഞ്ഞു" അവള്‍ കരച്ചിലോടെ പറഞ്ഞു "ഡോക്ടര്‍ പറഞ്ഞു വീട്ടില്‍ പൊക്കോ, അണ്ണന്റെ കാലേല്‍ മുള്ള് കൊണ്ടതാണെന്ന്" ഒരു ഞെട്ടലോട് ദയനീയമായി അവന്‍ അനിയന്റെ മുഖത്തേക്ക് നോക്കിയതും ഡിങ്കന്റെ ബോധം വീണ്ടും മറഞ്ഞു.

കടപ്പാട്‌ : ബൈജു അമ്പലക്കാടന്‍

Tuesday, December 2, 2008

വാസന്തിയുടെ പ്രേതം - അവസാന ഭാഗം

പിറ്റേന്ന് കുളിക്കാനായി ഞങ്ങള്‍ ഉമിക്കരി കൈയിലും ഈര്‍ക്കില്‍ നടുകെ പിളര്‍ന്നു ചെവിയിലും തിരുകി നേരെ അമ്പലകുളത്തിലേക്ക് നടന്നു. അന്നേരമാണ് മറിയാമ്മ ചേച്ചി വീടിന്റെ വാതില്‍ക്കല്‍ നില്ക്കുന്നു. അവരുടെ കട തുറക്കുന്നെ ഉള്ളു. എന്തേലും ചോദിക്കുന്നതിനു മുന്നേ മറുപടി വന്നു. " എന്റെ കുറുപ്പേ കള്ളന്മാരുടെ ശല്യം ഉണ്ടെന്നു തോന്നുന്നു. ഈ ജിമ്മി (നായ) എന്ത് കുരയയിരുന്നു ഇന്നലെ പോരാഞ്ഞിട്ട്‌ കണ്ടില്ലേ മുറ്റം കാണിച്ചു വച്ചേക്കണേ, ഇന്നലെ തുടല്‍ പൊട്ടിച്ചതും പോരാഞ്ഞ് റിച്ച് മോന്റെ കിലുക്കാന്‍ മുറ്റത്ത് കിടന്നത് ഇവന്റെ തുടലില്‍ ഉടക്കി, ഇവന്‍ ഇന്നലെ അതും കൊണ്ടു എന്ത് ബഹളം ആയിരുന്നു. ഈ കിലുക്കം കേട്ടാണ് ഞങ്ങള്‍ ഇന്നലെ രാത്രില്‍ ഉണര്‍ന്നത്. അതും പോരാഞ്ഞിട്ട്‌ ആരെക്കെയോ ഓടുകയോ ബഹളവോ, എനിക്കറിയില്ലേ എന്റെ കര്‍ത്താവെ, ഏത് സാമദ്രോഹികള്‍ ആണോ" ഞാന്‍ പയ്യെ നമ്ബോലനെ നോക്കി, അവന്‍ പറഞ്ഞു "ആര്‍ക്കറിയാം ചേച്ചി കള്ളമാര്‍ ആവാന്‍ വഴിയില്ല, വല്ലോരും സെക്കന്റ് ഷോ കഴിഞ്ഞു പോയതാരിക്കും. ഞങ്ങള്‍ ഇന്നലെ നേരത്തെ ടീവീ കണ്ടു കിടന്നുറങ്ങി. എന്നിട്ടാ ബാടാ കുറുപ്പേ എന്ന് വിളിച്ചു കുളിക്കാന്‍ നടന്നു. അവന്‍ കുളത്തിന്റെ കരയില്‍ എത്തിയതും പറഞ്ഞു "വാസന്തി കഥ പറഞ്ഞു ഇന്നലെ എന്നെ ഓടിച്ചതും പോരെ, അടിച്ചതിന്റെ പറ്റു കൂടെ കളഞ്ഞ തെണ്ടി" എന്ന് പറഞ്ഞു കുളത്തിലേക്ക് തള്ളിയിട്ടു. അങ്ങനെ ഞങ്ങളുടെ ഇടയില്‍ ഈ സംഭവം പയ്യെ സ്റ്റോപ്പ് ആയി. എങ്കിലും വാസന്തി ഉറങ്ങുന്ന പറമ്പ് വഴി ആരും പോകാതെ കാട് പിടിച്ചു കിടന്നു.

ശ്രീകുട്ടന്റെ പെങ്ങളുടെ കല്യണം മാരാരിക്കുളം അമ്പലത്തിലെ Auditorium-ത്തില്‍ വച്ചായിരുന്നു. രാത്രിയില്‍ ഞങ്ങള്‍ നാല് പേര്‍ എന്തോ അത്യാവിശ്യത്തിന് അമ്പലത്തില്‍ പോയിട്ട് തിരിച്ചു പോരാന്‍ നേരം മഹാദേവയില്‍ കേറി തുണ്ട് കണ്ടിറങ്ങിയപ്പോള്‍ ലേറ്റ് ആയി. തിരിച്ചു കലവൂര്‍ എത്തി കല്യാണ വീട്ടിലേക്ക് നടന്നു. ശ്രീകുട്ടന്റെ വീട് റോഡ് സൈഡില്‍ നിന്നും ഉള്ളിലായിട്ടാണ്. വാസന്തിയുടെ പറമ്പില്‍ കൂടി ക്രോസ് ചെയ്‌താല്‍ പെട്ടന്ന് എത്താം. കൂടാതെ രണ്ടു സൈക്കിളും ഉണ്ട്. സൈക്കിള്‍ രണ്ടും ഞങ്ങള്‍ റോഡില്‍ തന്നെ വച്ചു പൂട്ടി. സൈക്കിള്‍ കൊണ്ടു ഓടാന്‍ ബുദ്ധിമുട്ടല്ലേ സോറി ഐ മീന്‍ സൈക്കിള്‍ തള്ളാന്‍ ബുദ്ധിമുട്ടല്ലേ, എന്തായാലും വൈകിട്ട് മുതല്‍ വിട്ടു വിട്ടു നിക്കണ കാരണം വല്യ പേടി ഇല്ല, എന്നാലും പറമ്പിന്റെ ആ ഒരു ലൂക്കും നല്ല ഇരുട്ടും ചെറിയൊരു ആന്തല്‍ ഉണ്ടാക്കി. നമ്പോലന്‍ പറഞ്ഞു പണ്ടു നീ ഇതു പോലെ ഒന്നു ഓടിയേ ഒര്ര്‍കുന്നുണ്ടോ, എടാ പ്രേതം എന്ന സാധനം ഇല്ല. ജീവിച്ചിരുന്ന ആള്‍ക്കാരെ പേടിച്ചാല്‍ മതി" എന്ന് പറഞ്ഞതും വെളിയിലെ അളിയന്റെ വീടിന്റെ വാതുക്കലെ മൂവാണ്ടന്‍ മാവെന്നു ഒരു മാങ്ങാ വീണതും ഒരുമിച്ചു. ആദ്യം കാറിയത് നമ്പോലന്‍. കാറ് എന്ന് പറഞ്ഞാല്‍ ഒരു തരം കാറല്‍ എന്ന് പറയുന്നതിലും നല്ലത് ഒരു സ്പെഷ്യല്‍ കുരവ ഇട്ടെന്നു പറഞ്ഞാല്‍ മതി. ഞാന്‍ ചോദിച്ചു എന്തെ ധൈര്യം ഇല്ലേ. നമ്പോലന്‍ വിടുവോ, അവന്‍ ഞങ്ങളേം കൂട്ടി നേരെ നടന്നു. ഒരു ടോര്‍ച്ചു പോലുമില്ല. ഞങ്ങള്‍ മൂന്നുപേരും (ഞാന്‍, അമ്പലക്കാടന്‍, അപ്പാച്ചി) അവന്റെ പുറകെ നടന്നു. കശുമാവിന്‍ തോപ്പ് കഴിഞ്ഞു. ഇനിയാണ് ദൈവമേ വാസന്തി യുടെ കുഴിമാടം. ഞാന്‍ ഡിസന്റ് ആയി അമ്പലക്കടനെ ചേര്ത്തു പിടിച്ചു, അഥവാ ഓടിയാലും എന്നേം കൊണ്ടു ഓടിയാല്‍ മതി. ഞങ്ങള്‍ എന്ട്രീ ചെയ്തപ്പോലെ, കരികിലകളുടെ മുകളില്‍ കൂടി എലിയും പെരുച്ചഴിയും ഒളിമ്പിക്സ് തുടങ്ങി, ചിലവ 100, 200 meter ഓട്ടത്തില്‍ ആയിരുന്നെന്കില്‍, ചിലവ huddles-ഇല്‍ ആയിരുന്നു ഭാഗ്യം പരീക്ഷിച്ചത്.

അപ്പാച്ചി സൈനു അവിടെ വച്ചു തന്നെ, ഹനുമാര്‍ക്കും, അയ്യപ്പനും നേര്ച്ച നേര്‍ന്നു. അമ്പലക്കാടന്‍ എന്റെ കാതില്‍ പറഞ്ഞു "അളിയാ എന്റെ അരയില്‍ ചരടുണ്ട്, അതുകൊണ്ട് ചിലപ്പോള്‍ വെറുതെ വിടുമായിരിക്കും അല്ലെ" ഞാന്‍ പറഞ്ഞു " നിനക്കു ചരട് മാത്രമല്ലെ ഉള്ളു, എനിക്ക് ചരടും അരഞാനോം നല്ലൊരു ഏലസും കിടപ്പുണ്ട്. എലസില്ലെന്കില്‍ രക്ഷയില്ല" പേടിച്ചിട്ടാണോ അതോ എന്തോ അവന്‍ തെറി പറഞ്ഞില്ല പകരം എന്നെ മേലുള്ള പിടിത്തം കൂടി വന്നു. വാസന്തിയുടെ കുഴിമാടം ഇപ്പോള്‍ അടുക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ ഒന്നു നിന്നു. ആ കുഴിമാടത്തില്‍ നല്ല പൊക്കത്തില്‍ ഏതാണ്ടൊക്കെ വളര്ന്നു നില്ല്ക്കുന്നു. ഇനി അങ്ങോട്ട് കാഞ്ഞിരം, തമ്പകം, അങ്ങനെ കുറെ വൃക്ഷങ്ങളുടെ സമ്മേളനം ആണ്. പെട്ടന്നാണ് കറന്റ് പോയി. അക്കെയുള്ള ആശ്വാസം തോട്ടുചിരയിലെ വെട്ടം ആയിരുന്നു. അതും പോയി. എല്ലാവരും പരസ്പരം കെട്ടി പിടിച്ചു. മുന്മേ ബലം പിടിച്ച നമ്പോലന്‍ ഞങ്ങളുടെ നടുക്ക് നിക്കാന്‍ ഇടിച്ചു കേറി. ഞാന്‍ ഒന്നു വെറുതെ ആ കുഴിമാടതിലേക്ക് നോക്കി. എന്നിട്ട് പതുക്കെ എല്ലാരോടും പറഞ്ഞു "എടാ നോക്ക് അവിടെ ആരോ ഇരിക്കുന്നു. അത് അനങ്ങുന്നു. പക്ഷെ എന്താ ഇങ്ങനെ നീളത്തില്‍ ആടുന്നെ". പക്ഷെ ഞാന്‍ പറയാതെ തന്നെ, അവരുടെ മുഖഭാവം കാണാതെ തന്നെ, എനിക്ക് മനസിലായി അവരും കണ്ടിരിക്കുന്നു. കൃത്യം കുഴിമാടതിന്റെ നടുക്ക് കാട്ടുചെടികളുടെ ഇടയില്‍ ഒരു വെളുത്ത രൂപം. കുഴിമാടതിന്റെ നടുക്ക് നിന്നാണോ എന്തോ ഒരു കര കര ശബ്ദം. ഞാന്‍ അമ്പലക്കടനോട് പറഞ്ഞു "ഇനി പ്രേതങ്ങളുടെ മീറ്റിങ്ങ് വല്ലതും നടക്കുവാണോ. വല്ല കല്ലിടല്‍ കര്‍മ്മ്മവും മറ്റും". അപ്പാച്ചി എന്റെ വാ പൊത്തി, എന്നിട്ട് പറഞ്ഞു "മിണ്ടാതെ *&^%, പ്രേതത്തെ കളിയാക്കല്ല്, ദോഷമാണ്" എന്ന്. സത്യത്തില്‍ എനിക്ക് ചിരിയും വന്നു. കാരണം അവന്‍ എവിടെ പോകാന്‍ ഇറങ്ങിയാലും കാണുന്ന മരത്തെലും, മതിലെലും, എന്തിന് പോസ്റ്റില്‍ പോലും തൊട്ടു തോഴുതെ പോകാറുള്ളൂ. ഇനി ഇവന്‍ പ്രേതത്തിന്റെ ഭക്തന്‍ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയി.

പെട്ടന്നാണ് ആ രൂപം പൊങ്ങുകയും താഴുകയും ചെയ്യാന്‍ തുടങ്ങി. പക്ഷെ കുഴിമാടത്തില്‍ നിന്നും അനങ്ങുന്നില്ല. ഞങ്ങള്‍ പരസ്പരം വിയര്‍പ്പില്‍ കുളിച്ചു. പക്ഷെ നമ്പോലന്‍ പതുക്കെ പറഞ്ഞു. "നമ്മല്ല്ക് ഇതു നോക്കാം എന്താണെന്നു. നമ്മള്‍ നാല് പേര്‍ ഇല്ലേ. എന്താണെന്നു അറിയാം". രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ നാല്‍വര്‍ സംഘം ആ കുഴിമാടതിലേക്ക് പയ്യെ നീങ്ങി. കൊല്ലണേല്‍ കൊല്ലട്ടെ. നാളെത്തെ പത്രത്തില്‍ ഞങ്ങള്‍ നാല് പേര്‍ പ്രേതത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്ത്താ വരും. ദൈവമേ ഈ പറമ്പില്‍ കിടക്കുന്ന അവസ്ഥ. കൊള്ളാവുന്ന ഒരു ഫോട്ടോ പോലുമില്ല. അങ്ങനെ ചിന്തിച്ചു നീങ്ങി. പെട്ടന്ന് നമ്ബോലന്റെ കാലില്‍ എന്തോ ഒന്നുടക്കി. നല്ല തകര്‍പ്പന്‍ ഒരു പട്ടിക കഷ്ണം. അത് അവന്‍ കൈയില്‍ എടുത്തു. എന്നിട്ട് വാസന്തിയുടെ കുഴിമാടതിലേക്ക് നീങ്ങി. ഞങ്ങള്‍ അതിനടുത്ത് ചെന്നിട്ടും ആ രൂപത്തിന് ഒരു മാറ്റവും ഇല്ല. പക്ഷെ ഒരു കാര്യം വ്യക്തമായി ആ ചെടികളുടെ ഇടയില്‍ എന്തോ ഉണ്ട്. പക്ഷെ പകുതി മാത്രം. ഞങ്ങള്‍ ഒന്നു ഞെട്ടി രണ്ടു കല്‍പ്പിച്ചു എന്തോ ഒരു പ്രേരണയില്‍ ഞാന്‍ പറഞ്ഞു "അടിയെടാ നമ്പോലാ" പറഞ്ഞു തീര്‍ന്നതും ചെടിയില്‍ നിന്നും ഒരു രൂപം പുറത്തേക്ക് ചാടി വിത്ത് ഡയലോഗ്.

"അയ്യോ തല്ലല്ലേ, ഞാന്‍ പാമ്പാടി മധു ആണേ" നൂറേല്‍ പറക്കാന്‍ നിന്ന ടീമെല്ലാം ഒരു നിമിഷം നിന്നു. ഞാന്‍ അല്‍പ ദൂരം എത്തിയിരുന്നു. ഒടുവില്‍ മധു അണ്ണന്‍ ടോര്‍ച്ചു തെളിച്ചു മുഖത്തടിച്ചപ്പോള്‍ ആണ് വിശ്വാസം ആയതു. വെളുത്ത ഷര്‍ട്ട് ഇട്ടു, കൈയില്‍ കുറച്ചു കവര്‍ പിടിച്ചു മധു അണ്ണന്‍ നിക്കുന്നു. ഞങ്ങള്‍ ചോദിച്ചു "എന്താ ഇതു, നിങ്ങള്‍ എവിടെ എന്തോ ചെയ്യുവാ, എല്ലാരും കോറസ് ആയി ചോദിച്ചു. അണ്ണന്‍ പറഞ്ഞു "എടാ പൂവേ ഞാന്‍ ഇവിടെ കുറച്ചു ചാരായത്തിന്റെ കവര്‍ കുഴിച്ചിട്ടിരുന്നു. കല്യാണത്തിനു സാധനം തീര്‍ന്നാല്‍ എടുക്കാന്‍ വേണ്ടി. അത് എടുക്കാന്‍ വന്നതാ. ആന്റണി മാമ്മന്‍ ചാരായം നിരോധിചേക്കുവല്ലോ, കല്യാണ വീട്ടില്‍ വച്ചു വല്ല പ്രശനം ഉണ്ടായാല്‍ എന്തോ ചെയ്യും, അതിനാ ഇവിടെ കൊണ്ടു വച്ചത്. ഇവിടെ ആകുമ്പോള്‍ ആരും തൊടത്തില്ല" ഞങ്ങള്‍ ചോദിച്ചു അപ്പോള്‍ "അണ്ണന് പേടിയില്ലേ അതും ഒറ്റയ്ക്ക് ഇങ്ങോട്ട് പോരാനും കുഴിച്ചിടാനും, പിന്നെ പാതിരാത്രില്‍ ഒറ്റയ്ക്ക് വന്നു അത് തോണ്ടാനും" അണ്ണന്റെ മറുപടി ഇതാരുന്നു. "എടാ മക്കളെ ഈ പ്രേതങ്ങള്‍ ഡിസന്റ് ആണ്. നി നോക്കിക്കേ ഒരൊറ്റ കവര്‍ പോലും വാസന്തി തൊട്ടിട്ടില്ല, തോടുകേല്ല. പിന്നെ എല്ലാം തോന്നല്‍ ആണ്. അല്ലേല്‍ അവളുടെ പ്രേതം എന്നെ കൊല്ലണ്ട സമയം കഴിഞ്ഞില്ലേ, നിങ്ങള്‍ വന്നതും എല്ലാം ഞാന്‍ കണ്ടാരുന്നു. നോക്കണേല്‍ നോക്കെട്ടെ ഇല്ലേല്‍ പേടിച്ചു നാലും ഓടട്ടെ എന്നോര്‍ത്താണ് ഞാന്‍ മിണ്ടാതിരുന്നെ. ഓടും എന്നെനിക്കു ഉറപ്പായിരുന്നു. എന്നിട്ട് നാളത്തെ പുതിയ വാസന്തി കഥ ഇതാകുമെല്ലോ, ഞാന്‍ വാസന്തിയുടെ ഒരു ഗതി കേടെ എന്നൊക്കെ ഓര്‍ത്തു നോക്കുമ്പോള്‍ നിങ്ങള്‍ പോണില്ല. പക്ഷെ നിങ്ങള്‍ തല്ലും എന്ന് ഉറപ്പയപ്പോളാണ് ഞാന്‍ ചാടി മുന്നോട്ടു വന്നത്." ഞങ്ങള്‍ അഭിമാനത്തോടെ പരസ്പരം നോക്കി. എനിട്ട്‌ ആ പറമ്പില്‍ ഇരുന്നു തന്നെ കൂടി. പാവം വാസന്തി അച്ചാര് കൊണ്ടു തരാനും വന്നില്ല, ഉപദ്രവിക്കാനും വന്നില്ല.


ഇന്നു ആ വഴി സജീവമാണ്. കൊച്ചു കുട്ടികള്‍ പോലും പേടിയില്ലാതെ പോവും. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും അമ്പലക്കടനും അപ്പച്ചിയും, നമ്ബോലനും, പിന്നെ സാക്ഷാല്‍ പാമ്പാടി മധു അണ്ണനും കൂടിയതും ആ കശുമാവിന്‍ തോപ്പില്‍ ആയിരുന്നു. പഴയ കഥകള്‍ അയവിറക്കി, വാസന്തിയുടെ സ്വന്തം പറമ്പില്‍. (അവസാനിച്ചു)

വാര്കഷ്ണം : ദയവായി നിങ്ങള്‍ എന്തെകിലും കണ്ടു പേടിച്ചാല്‍ അത് സ്ഥിതികരിക്കുക, ഇല്ലെന്കില്‍ മനസ്സില്‍ എന്നും അതൊരു കനല്‍ ആയി കിടക്കും, മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മളെ ശരിക്കും ഭയപെടുത്താന്‍.