Thursday, December 4, 2008

ഡിങ്കന്റെ മരണം

കലവൂരിന്റെ അഭിമാനമാണ് ഡിങ്കന്‍ രാജേഷ്, ഈയുള്ളവന്റെ പണി എന്ന് പറഞ്ഞാല്‍ കയറിന്റെ തടുക്ക്‌ നെയ്യുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. നല്ല അടിപൊളി നെയ്തുകാരന്‍ ആണ്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവര്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. നല്ല ഭംഗിയായി ക്രിക്കറ്റ് കളിക്കും. നല്ല ഉറച്ച ശരീരം, വിരിഞ്ഞ മാറ്, മുഴച്ചു നില്ക്കുന്ന മസിലുകള്‍ ആണെന്കിലും അരക്ക് താഴോട്ടു നീളക്കുരവുണ്ട്. അതുകൊണ്ട് പുള്ളി മസില്‍ പിടിച്ചു നിന്നാല്‍ ഒരു ഡിങ്കന്റെ ഷേപ്പ് വരും. അത് കൂടാതെ പുള്ളിക്കാരന്‍ പ്രീതികുളങ്ങര അമ്പലത്തില്‍ receipt എഴുതാന്‍ ഇരിക്കും. ഒരേ ഒരു പ്രശ്നം പുള്ളികാരന് എന്നും മലയാളം എഴുതുമ്പോള്‍, കുനിപ്പ്‌, വള്ളികള്‍, ഇങ്ങനെ ഉള്ള സങ്ങതികള്‍ മാറി പോവും. കാരണം ഒരിക്കല്‍ അമ്പലത്തില്‍ കുറച്ചു പേര്‍ വന്നു പുള്ളിക്കാരന്റെ കുത്തിനു പിടിച്ചു. അതില്‍ പിന്നെ ഡിങ്കന്‍ ആ പരിപാടി നിര്ത്തി. കുത്തിനു പിടിക്കാന്‍ കാരണം മറ്റെന്നുമല്ല രക്ഷസിനു പാല്‍പായസം എന്നത് പുള്ളി എഴുതി കൊടുത്തത് "രാക്ഷസനു പാല്‍പ്പായസം" എന്നായി പോയി. ഇതൊക്കെ പുള്ളിക്കാരന്റെ വീര സാഹസിക കഥകളിലെ ഒരേട്‌ മാത്രം.

അങ്ങനെ ഡിങ്കനും കല്യണം കഴിക്കാന്‍ തീരുമാനിച്ചു. കാരണം പുള്ളി കുറച്ചൊന്നുമല്ല പെണ്ണ് കണ്ടത്. ഒത്തിരി കണ്ടു. ഞാനും അവധിക്കു വരുമ്പോള്‍ എന്നെയും കൂടി പോയിട്ടുണ്ട്. എന്നെ കൊണ്ടു പോകുന്ന ഉദ്ദേശം, ഞാനാണ്‌ ഫൈനല്‍ പറയുക. "എടാ അവളുടെ മൂക്ക് ശരിയല്ല, മുടി കുറവാണു, ഇച്ചിരി അഹങ്കാരിയാണ്" എന്നൊക്കെ. എന്റെ അഭിപ്രായം കേട്ടാല്‍ ഡിങ്കന്‍ ഉടനെ പറയും "REJECTED" പാവം ബ്രോക്കെര്‍മാര്‍ ഇവന് കണ്ടു പേടിച്ചു കലവൂര്‍ ഏരിയ തന്നെ മാറ്റിപിടിച്ചു. അവന്റെ തള്ളേടെ പ്രാര്ത്ഥന കൊണ്ടോ ആ പെണ്ണിന്റെ ഗതികേട് കൊണ്ടോ എന്തോ ഇത് എന്തായാലും ഉറപ്പിച്ചു. കാരണം അവന്‍ ഒറ്റക്കാണ് രണ്ടും കല്‍പ്പിച്ചു പെണ്ണ് കാണാന്‍ പോയത്. അങ്ങനെ ആഖോഷ പൂര്‍വ്വം കല്യാണം നടന്നു. കെട്ട് നടന്നപ്പോള്‍ ജനങ്ങള്‍ കുരവ ഇട്ടപ്പോള്‍ അളിയനും അറിയാതെ കുരവ ഇട്ടു പോയി. ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു പെട്ടന്ന് ഞാന്‍ മഹാദേവയില്‍ തുണ്ട് കാണുവായിരുന്നു എന്ന് ഓര്‍ത്തു പോയി. താലി കെട്ടാന്‍ കഴുത്തേല്‍ വച്ചതും ഇവന്റെ അമ്മായിമാരും എല്ലാരും അതേല്‍ പിടിക്കാന്‍ ഇടിച്ചപ്പോള്‍ "ഭാനു അമ്മായീ മാറി നിന്നെ, എനിക്കറിയാം കെട്ടാന്‍" എന്ന് പറഞ്ഞു പെണ്ണിന്റെ അപ്പനെ ഞെട്ടിച്ച വില്ലാളി വീരന്‍, വീര മണി ഡിങ്കന്‍.

ഡിങ്കന് ഈ പെണ്ണുങ്ങളുടെ മനശാസ്ത്രം അത്ര വലിയ പിടിയില്ല. പ്രത്യേകിച്ചും സെക്സ് എന്ന സാധനം. പുള്ളിക്കാരന് വേറൊരു പേടിയും ഉണ്ടായിരുന്നു, സെക്സ് ഫേല്‍ ആയാല്‍ പെണ്ണ് മറ്റുള്ളവരുടെ കൂടെ ഓടിപ്പോവുമോ എന്ന്. കാരണം ആ സമയത്തു ഞങ്ങളുടെ അവിടെ ഒളിച്ചോട്ടം അതിന്റെ ഉച്ച സ്ഥായിയില്‍ കത്തി നില്ക്കുന്ന സമയം. മരണം പോലും മാറി നിന്നിട്ട് ഒളിച്ചോട്ടത്തിന് ഫുള്‍ സപ്പോര്‍ട്ട് ചെയ്തു. ഡിങ്കന്‍ ഇതിനെ കുറിച്ചു എന്നോട് ചോദിച്ചു. "ഞാന്‍ പകുതി തമാശയായും കാര്യമായും പറഞ്ഞു "അളിയാ നീ അവളെ വെറുതെ ഇരിക്കാന്‍ സമ്മതിക്കരുത്, ഇരുപത്തി നാല് മണിക്കൂറും സെക്സ് ചെയ്തോണ്ടിരിക്കണം, ഇല്ലേല്‍ അവളും പെണ്ണല്ലേ, പറയാന്‍ പറ്റില്ലേ" എന്ന് പറഞ്ഞു നിര്ത്തി. ഉടന്‍ അവന്റെ മറുപടി വന്നു "പിന്നെ അങ്ങനെ ഒന്നുമില്ല, എല്ലാ പെണ്ണുങ്ങളും ഒരു പോലല്ലോ, ആണോ ?". ഞാന്‍ പറഞ്ഞു" ഹേ അങ്ങനെ ആവില്ലേ ആവുമോ?". അവന് ഭ്രാന്ത് പിടിച്ചു എന്നെ തെറിയും പറഞ്ഞു എന്തൊക്കെയോ തീരുമാനിച്ചു വീട്ടിലേക്ക് പോയി. പക്ഷെ കളി കാര്യമായി, 10 കിലോമീറ്റെര്‍ ജോലിക്ക് പോണ ഡിങ്കന്‍ മുന്പ് ബ്രേക്ഫാസ്റ്റ് / lunch / ചാര്‍മിനാര്‍ cigarette ഇത്യാദി സാധനങ്ങള്‍ കൂടെ കൊണ്ടു പോണ അവന്‍ ഈ പരിപാടി നിര്ത്തി. എന്നിട്ട് രാവിലെ എട്ടു മണിക്ക് ഇറങ്ങിയാല്‍ പത്തു മണിക്ക് വീട്ടിലെത്തും. പിന്നെ അര മണിക്കൂര്‍ അങ്കത്തട്ടില്‍ പിന്നെ വീണ്ടും പോവും. ഉച്ചക്ക് ഒരു മണിക്ക് ചോറുണ്ണാന്‍ ലാന്‍ഡ്‌ ചെയ്യും. വീണ്ടും അങ്കം തുടങ്ങും. അതും പോരാഞ്ഞിട്ട്‌ 4 മണിക്ക് ചായ കുടിക്കാന്‍ വരും, അന്നേരം പിന്നെ ഉറുമി വീശല്‍. രാത്രിലെ കാര്യം പിന്നെ പറയണ്ടല്ലോ, തകര്‍പ്പന്‍ പൂഴി കടകന്‍. ഞങ്ങള്‍ ഇവന് വന്ന മാറ്റം ശ്രദ്ധിക്കുന്നു എങ്കിലും പുതു മോടിയല്ലേ സ്നേഹ കൂടുതല്‍ കൊണ്ടായിരിക്കും, ഒരു മാസം കഴിയട്ടെ അന്നേരം കണ്ടോ അങ്കത്തട്ടില്‍ മുറിച്ചുരികയുമായി തളര്‍ന്നിരുക്കുന്ന ആ ഒരു അവസ്ഥ.

കാര്യം ഇതൊക്കെ ആണെങ്കിലും അതൊരു നല്ല പെന്കൊച്ചു തന്നെ ആയിരുന്നു. അത് ആകെപ്പാടെ കുഴഞ്ഞു ഇവന്റെ ഈ അങ്കവും വീരാളി പട്ടു ഉടുക്കലും കാരണം. കുടുംബത്തില്‍ പിറന്ന കൊച്ചല്ലിയോ. ശാരീരിക അസ്വാസ്ഥ്യം വേറെ. ഒടുവില്‍ സംഭവിക്കേണ്ടത്‌ സംഭവിച്ചു. പെണ്ണ് പിണങ്ങി വീട്ടില്‍ പോയി. കാര്യം ആര്ക്കും ഒട്ടും അറിയാന്‍ പാടില്ല. പെണ്ണ് ഒട്ടു ഒന്നും പറയുന്നുമില്ലാ. പിന്നെ വീട്ടുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച തുടങ്ങി. ഡിങ്കന്‍ ആകെപ്പാടെ തകര്‍ന്നു. അവന്‍ മേടിച്ചു തന്ന കള്ളുകുടിച്ചു ഞങ്ങള്‍ അവനെ കുറ്റം പറഞ്ഞു. കാരണം അവനും കാര്യം പറയുന്നില്ലാ. കണ്ടതിലെയും, എലിപ്പന ഷാപ്പിലേയും കള്ളുകുപ്പി തീരുന്നതല്ലാതെ ഒരു പുരോഗതി ഉണ്ടായില്ല. ഞാന്‍ അന്നേരം കുരു പൊട്ടി അവനെ തെറി പറഞ്ഞു. അത് വരെ പിടിച്ചു നിന്ന ഡിങ്കന്‍ ചാടി എനിട്ട്‌ എന്നിട്ട് ഒറ്റ കരച്ചില്‍ വിത്ത് ഡയലോഗ്. "ഈ കുറുപ്പ് *&^%$ ഒറ്റ ഒരുത്തന്‍ കാരണമാ ഇതെല്ലം, ഒന്നും വേണ്ടായിരുന്നു, പാവം അവളെ ഞാന്‍ എന്തോരം വിഷമിപ്പിച്ചു". അങ്ങനെ അവന്‍ അങ്കത്തിന്റെം താളി ഓടിക്കലിന്റെം കഥ പറഞ്ഞു. അത് കേട്ടു ഞങ്ങള്‍ പൊട്ടി ചിരിച്ചു. ഞാന്‍ പറഞ്ഞു "അവല്ല്ക് നിന്നെ എന്തോരം ഇഷ്ടമാണ്, അതെല്ലേ ആരോടും ഒന്നും പറയാതെ നിന്റെ ചുരിക വീശലിനും, വാള്‍ പയറ്റിനും അവള്‍ ഉണ്ണി ആര്‍ച്ചയെ പോലെ കൂടെ നിന്നെ, ഞാന്‍ അന്ന് തമാശക്ക് പറഞ്ഞതു നീ എത്ര വേഗം പ്രയോഗത്തില്‍ കൊണ്ടു വരുമെന്ന് ഓര്‍ത്തില്ല. സെക്സ് എല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. നമ്മള്‍ക്കൊരു കാര്യം ചെയ്യാം എന്തായാലും നാളെ മഹിള സമാജംകാര്‍ compramise വച്ചിട്ടില്ലേ. അവളും വരുമല്ലോ, നമ്മള്‍ക്ക് എല്ലാം ശരിയാക്കി വരം". അങ്ങനെ ഞങ്ങള്‍ മടങ്ങി. ഡിങ്കനും ഞങ്ങളും പിറ്റേന്ന് ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് പോയി. ഡിങ്കന്‍ മാപ്പൊക്കെ പറഞ്ഞു കെട്ടി പിടിച്ചു പൊട്ടികരഞ്ഞു. അങ്ങനെ എല്ലാം ശരിയായ സന്തോഷത്തില്‍ ഞങ്ങള്‍ ഷാപ്പിലെക്കും ഡിങ്കനും പെണ്ണും സ്ലോ motion-നില്‍ അവന്റെ വീട്ടിലോട്ടും പോയി. അന്ന് ആ പെന്കൊച്ചു മഹിള സമാജം പ്രസിഡന്റ് സാവിത്രി ടീച്ചറോട്‌ കരഞ്ഞു പറഞ്ഞതു എന്താണെന്നു അറിയാമോ. "എന്റെ ടീച്ചറെ എനിക്ക് ഇങ്ങേരു വീട്ടിലുള്ളപ്പോള്‍ കുനിഞു നിന്നു ഒന്നു അരക്കാന്‍ പോലും പേടിയാണെന്ന്". അസൂയക്കാര്‍ പറഞ്ഞതാണെന്നും പറയുന്നുണ്ട്.

അങ്ങനെ അവരുടെ ദാമ്പത്യം 4-5 വാരങ്ങള്‍ പിന്നിട്ടു സൂപ്പര്‍ ഹിറ്റിലോട്ടു നീങ്ങാന്‍ തുടങ്ങി. അന്ന് പതിവുപോലെ പണി കഴിഞ്ഞു ഡിങ്കന്‍ തിരിച്ചെത്തി. പതിവുപോലെ ഞങ്ങള്‍ എന്റെ വീടിന്റെ വടക്കേ വെളിയില്‍ ഒത്തുകൂടി. ഓരോ വിശേഷങ്ങളുമായി പോയി. എന്റെ വീടിനടുതാണ് ഡിങ്കന്‍ വീട്. പോകുന്ന വഴി ചെറിയൊരു കുറ്റികാടും ഒരു ആള്തമാസമില്ലാത്ത ഒരു വീടും പൊട്ടി പൊളിഞ്ഞ ഒരു കക്കൂസും ഉണ്ട്. ഇരുട്ടായതിനാല്‍ ഒന്നും കാണാനും സാധിക്കില്ല. പെട്ടന്ന് ഡിങ്കന്റെ കാലില്‍ എന്തോ കടിച്ചു. ഒപ്പം ഒരു ശീല്‍ക്കാരവും. അലറികൊണ്ട് ഡിങ്കന്‍ നിലം പതിച്ചു. ഞങ്ങള്‍ കരച്ചില്‍ കേട്ടു ഓടിച്ചെന്നപ്പോള്‍ ഇവന്‍ കൈലി കീറി മുട്ടിനു താഴെ കെട്ടുന്നു. ഇടിതാങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ പാദത്തില്‍ മുറിവും, ചെറുതായി ചോരയും പൊടിക്കുന്നു. ഞങ്ങള്‍ അവിടെ നോക്കിയെന്കിലും ഒന്നും കണ്ടില്ല. എരിവു സുരേഷ് ഉടന്‍ പറഞ്ഞു " ഇത് മൂര്‍ഖന്‍ തന്നെ, നല്ല വിഷം ഉള്ളതാണെന്ന് തോന്നുന്നു. നേരെ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞു ലെവനെ താങ്ങി പിടിച്ചു എന്നീല്‍പ്പിച്ചു. ഡിങ്കന്‍ അലറി കരയാന്‍ തുടങ്ങി. "ഞാന്‍ മരിച്ചു പോവുമെടാ, എനിക്ക് ഉറപ്പാണ്‌, എന്നെ ആരോ വിളിക്കുന്നുണ്ട്, ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു പാമ്പ് കടിച്ചു മരിക്കുനതായി, എന്നെ വീട്ടിലോട്ടു കൊണ്ടു പോകോ, എനിക്കിന്റെ അച്ഛനേം അമ്മയും അനിയനേം പെണ്ണും പിള്ളേം കണ്ടു യാത്ര പറയണം. നിങ്ങള്‍ എന്നെ മറക്കുമോട" എന്നൊക്കെ പുലമ്പി കൊണ്ടിരുന്നു. അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കൂട്ട കരച്ചില്‍. ഡിങ്കന്‍ എല്ലാരോടും കെട്ടിപിടിച്ചു മരിക്കുനതിനു മുന്പ് യാത്ര പറഞ്ഞു. അവന്റെ അമ്മ ബോധം കേട്ടു നിലത്തു വീണു. ഭാര്യ വലിയ വായില്‍ നിലവിളി തുടങ്ങി. അനിയന്‍ ഇടി കൊണ്ട തെങ്ങ് പോലെ വിറച്ചു കരിഞ്ഞു നിന്നു. ഹോസ്പിറ്റലില്‍ പോകാന്‍ വാഹനം എത്തിയപ്പോള്‍ ഡിങ്കന്‍ രണ്ടും കല്‍പ്പിച്ചു ഭാര്യയുടെ കൈ പിടിച്ചു അനിയനെ ഏല്പിച്ചു എനിട്ട്‌ അനിയനോട് പറഞ്ഞു "നിന്റെ ചേട്ടത്തിയെ ഇനി നീ നോക്കണം, ഇവന്മാരെ എനിക്ക് വിശ്വാസമില്ല, നി ഇവളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം, അണ്ണന്‍ പോകെനു കേട്ടാ, ഞാന്‍ മുകളില്‍ ഇരുന്നു ഇതെല്ലം കണ്ടു സന്തോഷിക്കും, തെക്ക് പുറത്തെ പുളിമാവിന്റെ കൊമ്പ് തന്നെ വെട്ടണം എന്നെ ദഹിപ്പിക്കാന്‍, അച്ഛന്‍, അമ്മ അവരെ പൊന്നുപോലെ നോക്കണം" എന്ന് പറഞ്ഞു ഞങ്ങളുടെ തോളില്‍ കേറി വാഹനത്തില്‍ എത്തി. അവന്റെ വീട്ടില്‍ കൂട്ട കരച്ചില്‍ ഉയര്ന്നു. വാഹനം ആലപ്പുഴ മെഡിക്കല്‍ കോളേജ് ലെക്ഷ്യമാക്കി പാഞ്ഞു. ഡിങ്കന്‍ വാവിട്ടു കരയുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തു. ഞങ്ങളുടെ സമാധാനങ്ങള്‍ അവിടെ വില പോയില്ല, പതിയെ അവന്റെ ബോധം മറയാനും തുടങ്ങി. നിര്‍ഭാഗ്യം എന്ന് പറയെട്ടെ ശവകോട്ട പാലത്തില്‍ ഞങ്ങളുടെ വാഹനം മറിഞ്ഞു. എല്ലാവര്ക്കും സാരമായ രീതിയില്‍ പരുക്ക് പറ്റി. ബോധമില്ലഞ്ഞ ഡിങ്കന് ഒരു പോറല്‍ പോലും പറ്റിയില്ല. ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തി ഞങ്ങള്‍ ഡിങ്കനെ ഒരു വിധത്തില്‍ എടുത്തു അകത്തു കേറ്റി. അതിന് പുറകെ ഡിങ്കന്റെ വീട്ടുകാരും എത്തി. ഞങ്ങള്‍ മരുന്നും എല്ലാം വച്ചു തിരിച്ചു വരുമ്പോള്‍ ഡിങ്കന് ബോധം വന്നു. അവന്‍ അവിടെ കിടന്നു ചുറ്റും നോക്കി, അമ്മ അച്ഛന്‍, അനിയന്‍, ഭാര്യ, പിന്നെ വൈറ്റ് വാഷ് തെറിച്ചു വീണ പോലെ അവിടെ അവിടെ വെളുത്ത പഞ്ഞിയുമായി കൂടുകാര്‍. എന്ത് ഞാന്‍ ചത്തില്ലേ, അവന്‍ കാലേല്‍ നോക്കി, ഒന്നും ചെയ്തിട്ടില്ല, കെട്ടുമില്ല. അവന് ഒന്നും മനസിലായില്ല. അവന്‍ ഭാര്യോടു ചോദിച്ചു "ഞാന്‍ ചത്തില്ലേ, ഡോക്ടര്‍ എന്ത് പറഞ്ഞു" അവള്‍ കരച്ചിലോടെ പറഞ്ഞു "ഡോക്ടര്‍ പറഞ്ഞു വീട്ടില്‍ പൊക്കോ, അണ്ണന്റെ കാലേല്‍ മുള്ള് കൊണ്ടതാണെന്ന്" ഒരു ഞെട്ടലോട് ദയനീയമായി അവന്‍ അനിയന്റെ മുഖത്തേക്ക് നോക്കിയതും ഡിങ്കന്റെ ബോധം വീണ്ടും മറഞ്ഞു.

കടപ്പാട്‌ : ബൈജു അമ്പലക്കാടന്‍

14 comments:

Rejeesh Sanathanan said...

പാവം അനിയന്‍..ഒരുപാട് അങ്ങ് ആശിച്ചു എന്ന് തോന്നുന്നു:)

രാജീവ്‌ .എ . കുറുപ്പ് said...

തേങ്ങ അടിച്ച മാറുന്ന മലയാളിക്ക് നന്ദി. നിറഞ്ഞ നന്ദി

ശ്രീ said...

ഹ ഹ. ചിരിപ്പിച്ചല്ലോ മാഷേ...

പാവം ഡിങ്കന്‍. ഇനി ശരിയ്ക്കും പാമ്പു കടിച്ചാലും മുള്ളാണെന്നും പറഞ്ഞ് അവഗണിച്ചേക്കും. ;)

സന്തോഷ്‌ കോറോത്ത് said...

Ithilum bhedam pambu katikkunnathaayirunnu ;)

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീയേട്ടാ വളരെ നന്ദി, ഇനിയും വരണം, ഞാന്‍ ശ്രീയേട്ടന്‍ വന്നില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു

Sunil said...

aaskhepa hasyavum nadan nanmayum vilichariyikkunna oru nadan rechana, kadha thanthuvininangunna alankarikatha; pakshey hasyam alpam kudi alankarikamayi cherkkan shremichu nokku(kuravondayittalla).

Chullanz said...

കൊള്ളാലൊ കുറുപ്പ്‌ ഗഡീ.എന്തായാലും അനിയനു ഡിങ്കന്‍ കൈ പിടിച്ചു കൊടുത്തത്‌ നന്നായി. നിങ്ങള്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ അന്നു തന്നെ പെണ്ണിനേയും കൊണ്ട്‌ വീട്ടില്‍ പോയെനെ അല്ലെ?

രാജീവ്‌ .എ . കുറുപ്പ് said...

കോറോത്ത് മാഷേ വളരെ നന്ദി വന്നതിനും കമെന്റിനും

ഡിയര്‍ സുനില്‍ അണ്ണന്‍ താങ്ക്സ് ഉണ്ട് കേട്ടോ. വിലയേറിയ അഭിപ്രായങ്ങള്‍ക്കു നന്ദി.

ചുള്ളന്‍ മാഷേ ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും നിറഞ്ഞ മനസോടെ കൂപ്പു കൈ. അവന്‍ കൈ പിടിച്ചു കൊടുക്കാന്‍ നേരം പറഞ്ഞതു കേട്ടില്ലേ, എനിക്ക് ഇവന്മാരെ വിശ്വാസം ഇല്ലാ എന്ന്.

പകല്‍കിനാവന്‍ | daYdreaMer said...

ഇവിടെ ദുബായില്‍ കുറെ ദിവസം നീണ്ട അവധി ആയതിനാല്‍ എത്താന്‍ വൈകി....
ഡിങ്കന്‍ഉം മുള്ളും കലക്കി.....ആശംസകള്‍... പോരട്ടെ കൂടുതല്‍ ഷാപ്പ് കഥകള്‍...

രാജീവ്‌ .എ . കുറുപ്പ് said...

എന്റെ പകല്‍ കിനാവേ ഇതെവിടെ ആയിരുന്നു. നിങ്ങടെ കമന്റ് ഇപ്പോള്‍ വരും എന്നും പറഞ്ഞു നോക്കി ഇരിക്കുവാരുന്നു. പിന്നെ അവധിക്കാലം എങ്ങനെ ഉണ്ടായിരുന്നു. അടിച്ച് ഓഫ് ആയില്ലല്ലോ. വരവൂരന്‍, കുമാരന്‍ അണ്ണന്മാര്‍ വന്നിട്ടില്ല, പരിഭവം ഉണ്ട്.

വരവൂരാൻ said...

അവന്റെ തള്ളേടെ പ്രാര്ത്ഥന കൊണ്ടോ ആ പെണ്ണിന്റെ ഗതികേട് കൊണ്ടോ....

ജനങ്ങള്‍ കുരവ ഇട്ടപ്പോള്‍ അളിയനും അറിയാതെ കുരവ ഇട്ടു പോയി. ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു പെട്ടന്ന് ഞാന്‍ മഹാദേവയില്‍ തുണ്ട് കാണുവായിരുന്നു എന്ന് ഓര്‍ത്തു പോയി.

അണ്ണാ നീ ഞങ്ങളുടെ പണി കളയും...

ഓഫിസ്സിൽ ഇരുന്നു ഇതു വായിച്ച്‌ ഒറ്റക്കിരുന്നു ചിരിച്ചതിന്റെ കാര്യം വേറെ ആർക്കു മനസ്സിലാവുന്നിലാല്ലോ... മനോഹരമായിരിക്കുന്നു.

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരാന്‍ താമസിച്ചനേലും വരവിന് നന്ദി. പിന്നെ എന്റെ പൊട്ടത്തരം വായിച്ചു ജോലി കളയല്ലേ ചക്കരെ

Anil cheleri kumaran said...

ചിരിച്ച് കുന്തം മറിഞ്ഞു ഇഷ്ടാ.. വളരെ രസായിട്ടുണ്ട്.
പാവം ഡിങ്കനും, ഭാര്യയും പിന്നെ അനിയനും.
എന്തോരം അക്ഷരതെറ്റുകളാ.. എപ്പൊഴ ഇനി ഇതൊക്കെ ശരിയാക്കുന്നത്?
ഒരു മാസമായിട്ട് ഒന്നും വായിക്കാന്‍ പറ്റിയില്ല. അതാ ലേറ്റ് ആയത്.

Sureshkumar Punjhayil said...

Nannayirikkunnu.. Bhavukangal...!!!